തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം ഗൂഢാലോചന നടത്തിയെന്ന് ഉമ്മന്‍ചാണ്ടി

oommen chandy

കോട്ടയം : തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം ഗൂഢാലോചന നടത്തിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പത്ത് ലക്ഷം വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കിയതായും, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെ ഉപയോഗിച്ചാണ് ക്രമക്കേട് നടത്തിയതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

ഓരോ തെരഞ്ഞെടുപ്പിലും ശരാശരി 12 ലക്ഷത്തിന് മുകളില്‍ പുതിയ വോട്ടര്‍മാര്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് 2019 ല്‍ എത്തുമ്പോള്‍ വര്‍ധിച്ചത് 1.32 ലക്ഷം വോട്ടര്‍മാര്‍ മാത്രം. 10 ലക്ഷത്തോളം പേര്‍ പുതുതായ വോട്ടര്‍ പട്ടികയിലെത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകൡുണ്ട്. നടപടിക്രമങ്ങള്‍ പാലിക്കാതെ യു.ഡി.എഫ് അനുകൂലികളായ 10 ലക്ഷം വോട്ടര്‍മാരെ വെട്ടിമാറ്റി അട്ടിമറി നടത്തിയതിലൂടെയാണ് ഇങ്ങനെയൊരു സാഹചര്യം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

വോട്ടര്‍പട്ടികയുടെ ചുമതലയുള്ള ഡെപ്യൂട്ടി തഹസില്‍ദാരെ തെരഞഞെടുപ്പിന് മുന്നോടിയായി മാറ്റി. പുതുതായി വന്ന 77 പേരില്‍ 74 പേരും ഇടത് സംഘടനക്കാരാണെന്നും സി.പി.എം ഗൂഢാലോചന ഈ അട്ടിമറിക്ക് പിന്നിലുണ്ടെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

Top