മുംബൈ : മഹാരാഷ്ട്ര നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പും സ്പീക്കര്‍ തെരഞ്ഞെടുപ്പും നടക്കും. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പൃഥിരാജ് ചവാനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
നിയമസഭയിൽ ഉച്ചക്കഴിഞ്ഞ് 2 മണിക്ക് നടപടികൾ ആരംഭിക്കും. ഇന്ന് ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനായി എന്‍സിപി എംഎൽഎ ദിലീപ് വൽസെ പാട്ടീലിനെ പ്രൊടെം സ്പീക്കറായി തിരഞ്ഞെടുത്തു.
അടുത്ത ചൊവ്വാഴ്ചയ്ക്കു മുൻപു ഭൂരിപക്ഷം തെളിയിക്കാനാണ് ഗവർണർ ഭഗത്‌സിങ് കോഷിയാരി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കു നൽകിയിരിക്കുന്ന നിർദേശം.
288അംഗ മഹാരാഷ്ട്ര നിയമസഭയില്‍ നിലവില്‍ 170 പേരുടെ പിന്തുണയുണ്ടെന്നാണ് ത്രികക്ഷി സഖ്യം അവകാശപ്പെടുന്നത്. ശിവസേന–എൻസിപി–കോൺഗ്രസ് കക്ഷികൾക്ക് 154 എംഎൽഎമാരാണുള്ളത്. കൂടാതെ, പ്രഹാർ ജനശക്തി പാർട്ടി, എസ്പി, സ്വാഭിമാൻ പക്ഷ, സ്വതന്ത്രർ എന്നിവരുടെയും പിന്തുണയുണ്ടെന്നു ത്രികക്ഷി സഖ്യം അവകാശപ്പെടുന്നു.
നേരത്തെ നടന്ന ചര്‍ച്ചകളില്‍ ത്രികക്ഷി സഖ്യം സ്പീക്കര്‍ പദവി കോണ്‍ഗ്രസിന് നല്‍കിയതാണ്. സഭയെ നയിക്കാന്‍ പ്രാപ്തിയുള്ള മുതിര്‍ന്ന നേതാവെന്ന നിലയില്‍ കോണ്‍ഗ്രസ് പൃഥിരാജ് ചവാനെ നിര്‍ത്തിയേക്കും. പ്രതിപക്ഷ നേതാവായി ദേവേന്ദ്ര ഫഡ്നാവിസിനെ തെരഞ്ഞെടുക്കും.
ആദ്യയോഗത്തില്‍ തന്നെ മുംബൈ മെട്രോ റെയിൽ കോർപ്പറേഷൻ കാർ ഷെഡിനായി ആരംഭിച്ച ആരെ കോളനിയിലെ മരം മുറിക്കല്‍ ഉദ്ധവ് താക്കറെ നിര്‍ത്താന്‍ ഉത്തരവിട്ടിരുന്നു. വ്യാഴാഴ്ചയാണ് ഉദ്ധവ് താക്കറെയും 6 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്.