പന്തീരങ്കാവ് യുഎപിഎ കേസില്‍ കസ്റ്റഡിയിലെടുത്ത നിബന്ധനകളോടെ യുവാക്കളെ വിട്ടയച്ചു

കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസില്‍ കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കളെയും ചോദ്യം ചെയ്യലിന് ശേഷം എന്‍ഐഎ വിട്ടയച്ചു. കണ്ണൂര്‍ സ്വദേശിയും മാധ്യമ പ്രവര്‍ത്തകനുമായ അഭിലാഷ്, വയനാട് സ്വദേശികളായ വിജിത്, എല്‍ദോ എന്നിവരെയാണ് ഐഎന്‍എ കസ്റ്റഡിയിലെടുത്തിരുന്നത്. തിങ്കളാഴ്ച കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് വിട്ടയച്ചത്.

പന്തീരങ്കാവ് കേസുമായി ബന്ധപ്പെട്ട് രണ്ടു ദിവസമാണ് മൂന്നു പേരെയും ചോദ്യം ചെയ്തത്. അതേസമയം ഇവര്‍ക്ക് നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റുമായുള്ള ബന്ധം തെളിയിക്കുന്ന തെളിവുകള്‍ കിട്ടിയതായാണ് എന്‍ഐഎ സംഘം നല്‍കുന്ന സൂചന. ഇന്നലെ രാവിലെ കോഴിക്കോട് നഗരത്തിലെ വീട്ടില്‍ നിന്നാണ് അഭിലാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

അഭിലാഷിന്റെയും ഭാര്യയുടെയും ലാപ്‌ടോപ്പുകള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. മാവൂരിലെ വാടക മുറിയില്‍ നിന്നാണ് വിജിത്തിനേയും അഭിലാഷിനേയും കസ്റ്റഡിയില്‍ എടുത്തത്. കോഴിക്കോട് പരിയങ്ങാട്ടെ സ്വകാര്യ സ്‌കൂളില്‍ അധ്യാപകരായി ജോലി ചെയ്യുകയാണ് വയനാട് സ്വദേശകളായ വിജിതും എല്‍ദോയും.

Top