എസ്എഫ്‌ഐയില്‍ സജീവമായിരുന്നില്ല; ജയരാജനെ തള്ളി അലന്റെ അമ്മ

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ പി.ജയരാജന്റെ ആരോപണങ്ങള്‍ തള്ളി അലന്റെ അമ്മ സബിത. എസ്എഫ്‌ഐയിലേക്ക് മാവോയിസ്റ്റ് ആശയങ്ങള്‍ ചേര്‍ക്കാന്‍ ശ്രമിച്ചെന്നും സിപിഎമ്മിനെ മറയാക്കിയെന്നുമായിരുന്നു പി. ജയരാജന്റെ പ്രസ്താവന. എന്നാല്‍ അലന്‍ എസ്എഫ്‌ഐയില്‍ ഒരിക്കലും സജീവമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നാണ് സബിത ശേഖര്‍ പറയുന്നത്. മാത്രമല്ല ഒരു വേദിയില്‍ നിന്ന് സംസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും സബിത വിമര്‍ശിച്ചു.

‘അലന്‍ എസ്എഫ്‌ഐയില്‍ ഒരിക്കലും സജീവമായിരുന്നില്ല. പാലയാട് കാമ്പസിലും അവന്‍ സജീവ എസ്എഫ്‌ഐക്കാരനായിരുന്നില്ല. അങ്ങനെ എസ്എഫ്‌ഐയില്‍ കാര്യമായി പ്രവര്‍ത്തിക്കാത്ത ഒരാള്‍ക്ക് എങ്ങനെയാണ് എസ്എഫ്‌ഐക്കാരെ മാവോയിസ്റ്റ് ആക്കി മാറ്റാന്‍ സാധിക്കുക?’ എന്ന് സബിത ചോദിച്ചു.

‘എസ്എഫ്‌ഐയ്ക്കകത്ത് മാവോയിസ്റ്റ് ആശയപ്രചാരണം നടത്തുകയാണ് ഇവര്‍ ചെയ്തത്. മുസ്ലീം ചെറുപ്പക്കാരായത് കൊണ്ടാണ് അലനും താഹക്കും എതിരെ കേസ് എടുത്തതെന്ന് പ്രചാരണം നടക്കുന്നുണ്ട്. അത് ശരിയല്ല. ഇരുവര്‍ക്കും എതിരെ ചുമത്തിയ യുഎപിഎ കേസ് എന്‍ഐഎ ഏറ്റെടുത്തത് വെറുതെ അല്ലെന്നും’ പി ജയരാജന്‍ പറഞ്ഞു.

Top