ഐപിഎല്ലില്‍ 50 ശതമാനം കാണികളെ അനുവദിക്കുമെന്ന് യുഎഇ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് യുഎഇയില്‍ തുടക്കം കുറിക്കുകയാണ്. ഇത്തവണത്തെ ഐപിഎല്ലില്‍ 50 ശതമാനം കാണികളെ ഉള്‍ക്കൊള്ളിക്കാന്‍ യുഎഇ പദ്ധതിയിടുന്നുവെന്നാണ് ഏറ്റവും പുതിയ വിവരം. നിലവിലെ കോവിഡ് പശ്ചാത്തലത്തില്‍ ഒരു ലീഗിലും കാണികളെ അനുവദിക്കുന്നില്ല. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി സാമൂഹിക അകലം ഉള്‍പ്പെടെ പാലിച്ച് കാണികളെ ഉള്‍പ്പെടുത്തുന്ന കാര്യമാണ് പരിശോധിച്ച് വരുന്നത്. നിലവില്‍ 6000 രോഗികള്‍ മാത്രമാണ് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

എന്നാല്‍ ഐപിഎല്ലില്‍ കാണികളെ അനുവദിക്കണമെങ്കില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെയും ബിസിസിഐയുടെയും അനുവാദം കൂടി ആവശ്യാണ്. നിലവില്‍ യുഎഇ ക്രിക്കറ്റ് ബോര്‍ഡ് കാണികളെ അനുവദിക്കുന്നതിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 8 വരെയാണ് ഐപിഎല്‍ നടക്കുന്നത്. ഇതിനായി വിദേശ ക്രിക്കറ്റ് ബോര്‍ഡുകള്‍ താരങ്ങള്‍ക്ക് എന്‍ഒസി നല്‍കുമെന്നും ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. കോവിഡ് വ്യാപനം യുഎഇയില്‍ അത്ര ശക്തമല്ലാത്തതിനാല്‍ താരങ്ങള്‍ക്ക് നിലവില്‍ ക്വാറന്റൈന്‍ ആവിശ്യമില്ലെന്നും നേരത്തെ യുഎഇ ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. താരങ്ങള്‍ക്ക് സാധാരണ രീതിയിലുള്ള പരിശോധന മാത്രമാകും യുഎഇയില്‍ ഉണ്ടാകുക.

Top