രജൗരിയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ലഷ്‌കര്‍-ഇ-തൊയ്ബയുടെ കൊടും ഭീകരന്‍ ഖാരിയാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. കൊല്ലപ്പെട്ടവരില്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു. സ്ഥലത്ത് പരിശോധന തുടരുകയാണ്.

ധര്‍മ്മസാല്‍ ബെല്‍റ്റിലെ ബാജിമാല്‍ മേഖലയിലാണ് വ്യാഴാഴ്ച രാവിലെ വീണ്ടും വെടിവയ്പ്പ് ഉണ്ടായത്. ഏറ്റുമുട്ടലില്‍ ഖാരി എന്ന ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരന്‍ കൊല്ലപ്പെട്ടു. പാകിസ്ഥാന്‍, അഫ്ഗാന്‍ ഫ്രണ്ടില്‍ നിന്ന് പരിശീലനം നേടിയിയ ഇയാള്‍ ലഷ്‌കര്‍ തൊയ്ബയുടെ ഉയര്‍ന്ന റാങ്കിലുള്ള ഭീകര നേതാവാണ്.

കഴിഞ്ഞ ഒരു വര്‍ഷമായി പാക് ഭീകരന്‍ തന്റെ സംഘത്തോടൊപ്പം രജൗരി-പൂഞ്ചില്‍ സജീവമാണ്. മേഖലയിലെ ഭീകരവാദത്തെ പുനരുജ്ജീവിപ്പിക്കാനാണ് ഖാരി എത്തിയത്. ഐഇഡി നിര്‍മാണത്തില്‍ വിദഗ്ധനാണ് ഇയാള്‍. ഡാങ്ഗ്രി, കാണ്ടി ആക്രമണങ്ങളുടെ സൂത്രധാരന്‍ ഇയാളാണെന്ന് കരുതുന്നതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Top