കൊല്ലത്ത് രണ്ട് പേര്‍ സ്പിരിറ്റ് കഴിച്ച് മരിച്ചു

കൊല്ലം:കൊല്ലം പത്തനാപുരത്ത് രണ്ട് പേര്‍ സ്പിരിറ്റ് കഴിച്ച് മരിച്ചു. പട്ടാഴി കടുവാത്തോട് സ്വദേശി പ്രസാദ്, സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മുരുകാനന്ദന്‍ എന്നിവരാണ്  മരിച്ചത്.

പ്രസാദിനൊപ്പം സ്പിരിറ്റ് കഴിച്ചതായി മറ്റ് രണ്ട് പേര്‍ കൂടി ഗുരുതരാവസ്ഥയിലാണ്. രാജീവ്, ഗോപി എന്നിവരാണ് ഗുരുതരാവസ്ഥയില്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നത്. ഇവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സിഎഫ്എല്‍ടിസി കേന്ദ്രത്തില്‍ നിന്ന് മോഷ്ടിച്ച സ്പിരിറ്റ് നാലു പേരും ചേര്‍ന്ന് കഴിച്ചെന്നാണ് സംശയിക്കുന്നത്. രണ്ട് കന്നാസുകളിലായി സൂക്ഷിച്ച സ്പിരിറ്റാണ് മോഷണം പോയത്.

ഉപയോഗ യോഗ്യമല്ലാത്ത സര്‍ജിക്കല്‍ സ്പിരിറ്റാണ് കന്നാസില്‍ സൂക്ഷിച്ചിരുന്നത്. പഴയ ആശുപത്രികൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സിഎഫ്എല്‍ടിസിയാക്കി മാറ്റുകയാണ്.

ആശുപത്രിയില്‍ നിന്ന് കിട്ടിയ സ്പിരിറ്റാണ് കഴിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസും എക്‌സ്സൈസ് സംഘവും ആശുപത്രിയിലെത്തി പരിശോധന നടത്തുകയാണ്.

 

Top