ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം

ലണ്ടന്‍: ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം. തായ്വാന്‍, നോര്‍വേ ടാങ്കറുകള്‍ക്ക് നേരെയാണു ആക്രമണമുണ്ടായത്.കപ്പലുകളില്‍ സ്‌ഫോടനം നടന്നുവെന്നും തീപിടിച്ചുവെന്നും ഉമസ്ഥരായ കമ്പനികളാണ് അറിയിച്ചത്. പ്രാദേശിക സമയം രാവിലെ 6.12നും ഏഴിനുമായിരുന്നു സന്ദേശം. മേഖലയില്‍ യുഎസ് നാവികസേനയുടെ കപ്പലുകളുണ്ടെന്നും ഉടന്‍ സഹായമെത്തിക്കുമെന്നും അറിയിച്ചു.കപ്പലുകള്‍ക്ക് നേരയുണ്ടായ ആക്രമണം അമേരിക്കയും ബ്രിട്ടനും സ്ഥിരീകരിച്ചു.

സൗദിയിലെ അല്‍ ജുബൈല്‍ തുറമുഖത്ത് നിന്ന് ജൂണ്‍ 10ന് പുറപ്പെട്ട കൊക്കുവ കറേജ്യസ് എണ്ണ കപ്പലിന് നേരയാണ് ആക്രമണ ഉണ്ടായത്. കപ്പലില്‍ ഉണ്ടായിരുന്ന 21 പേര്‍ കപ്പല്‍ ഉപേക്ഷിച്ച് ലൈഫ് ബോട്ടില്‍ രക്ഷപ്പെട്ടു. സമീപമുണ്ടായിരുന്ന കോസ്റ്റല്‍ എയ്‌സ് എന്ന കപ്പലാണ് ഇവരെ രക്ഷപ്പെടുത്തിയത്. കപ്പലിലെ ഒരാള്‍ക്ക് ചെറിയ പരുക്കുണ്ടെന്നും കപ്പല്‍ ഉടമകളായ ബിഎസ്എം ഷിപ് മാനേജ്‌മെന്റ് പ്രതിനിധി അറിയിച്ചു.ജൂണ്‍ 22ന് ഈ കപ്പല്‍ സിംഗപ്പൂരില്‍ എത്തിച്ചേരേണ്ടിയിരുന്നതാണ്.

കപ്പലില്‍ ഉണ്ടായിരുന്ന മെഥനോള്‍ സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു. ഫുജൈറയില്‍ നിന്ന് 70 നോട്ടിക്കല്‍ മൈലും ഇറാനില്‍ നിന്ന് 14 നോട്ടിക്കല്‍ മൈലും അകലെയായിരുന്നു കപ്പല്‍.

തായ്വാന്റെ ദേശീയ എണ്ണ കോര്‍പറേഷനായ സിപിസി കോര്‍പിന്റെ എണ്ണ ടാങ്കറിനു നേരെയാണ് മറ്റൊരു ആക്രമണം. ഫ്രണ്ട് ഓള്‍ട്ടെയര്‍ എന്ന കപ്പലില്‍ 75,000 ടണ്‍ നാഫ്തയാണ് ഉണ്ടായിരുന്നത്.കപ്പല്‍ ചൊവ്വാഴ്ച അബുദാബിയില്‍ നിന്ന് ഇന്ധനം കയറ്റി തായ്‌വാനിലേക്ക് പുറപ്പെട്ടതായിരുന്നു .ജൂണ്‍ 30ന് തായ്‌വാനില്‍ എത്തിച്ചേരേണ്ടതായിരുന്നു ഈ കപ്പല്‍.

ടാങ്കറുകളിലുള്ള മെഥനോള്‍ സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു. ഫുജൈറയില്‍ നിന്ന് 70 നോട്ടിക്കല്‍ മൈലും ഇറാനില്‍ നിന്ന് 14 നോട്ടിക്കല്‍ മൈലും അകലെയായിരുന്നു കപ്പല്‍.കപ്പലിലെ അംഗങ്ങളെയെല്ലാം രക്ഷപ്പെടുത്തി. യുഎഇയിലെ റുവൈസില്‍ നിന്ന് മടങ്ങുകയായിരുന്നു ആക്രമണം.

കഴിഞ്ഞ മാസം യുഎഇയിലെ ഫുജൈറ തീരത്ത് എണ്ണക്കപ്പലുകള്‍ക്കു നേരെ ആക്രമണമുണ്ടായിരുന്നു. അമേരിക്കയിലേക്കുള്ള എണ്ണ നിറയ്ക്കാന്‍ പുറപ്പെട്ട രണ്ടു സൗദി എണ്ണക്കപ്പലുകളും നോര്‍വേ, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നുള്ള കപ്പലുകളുമാണ് ഒമാന്‍ ഉള്‍ക്കടലില്‍ ആക്രമിക്കപ്പെട്ടത്. സൗദി എണ്ണക്കപ്പലുകളായ അല്‍ മര്‍സൂഖ്, അംജദ് എന്നിവയും നോര്‍വിജിയന്‍ കപ്പല്‍ ആന്‍ഡ്രിയ വിക്ടറി, യുഎഇ പതാകയുള്ള അല്‍ മൈക്കല്‍ എന്നിവയുമായിരുന്നു അവ. കപ്പലുകളില്‍ അഞ്ചു മുതല്‍ പത്തടി വരെയുള്ള വിള്ളലുകള്‍ സംഭവിച്ചിരുന്നു.

Top