മെയ് മാസത്തോടെ ഇന്ത്യയിൽ രണ്ട് കൊവിഡ് വാക്‌സിന്‍ കൂടി തയ്യാറാകുമെന്ന് അധികൃതര്‍

ന്യൂഡല്‍ഹി:  കോവിഡിനെതിരായ വാക്‌സിനേഷനുവേണ്ടി ഇന്ത്യയിൽ രണ്ടു വാക്‌സിനുകള്‍ കൂടി മേയ് മാസത്തോടെ തയ്യാറാകുമെന്ന് കോവിഡ് കര്‍മ സമിതി അധ്യക്ഷന്‍ ഡോ. എന്‍.കെ. അറോറ. റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക് വി, ഇന്ത്യന്‍ കമ്പനിയായ സൈഡസ് കാഡില എന്നിവയാണ് മെയ് മാസത്തോടെ തയ്യാറാവുന്നത്.

2020 സെപ്തംബറില്‍ ആണ് ഇന്ത്യയില്‍ സ്പുട്‌നിക് വിയുടെ ക്ലിനിക്കല്‍ ട്രയല്‍ ആരംഭിച്ചത്. ഹൈദരാബാദിലെ ഡോ.റെഡ്ഡീസ് ലബോറട്ടറീസുമായി ചേര്‍ന്നാണ് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മന്റ് ഫണ്ടിന്റെ വാക്‌സിന്‍ പരീക്ഷണം നടക്കുന്നത്.സ്പുട്‌നിക് വി 4-6 ആഴ്ചയ്ക്കുള്ളില്‍ ഉപയോഗത്തിന് തയ്യാറാവുമെന്ന് അറോറ വ്യക്തമാക്കി.

 

Top