പയ്യോളി മനോജ് വധക്കേസ്; രണ്ട് പ്രതികള്‍ കൂടി പിടിയില്‍

കോഴിക്കോട്: പയ്യോളി മനോജ് വധക്കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍.വിപിന്‍ദാസ്, ഗരീഷ് എന്നിവരെയാണ് സിബിഐ അന്വേഷണ സംഘം
അറസ്റ്റ് ചെയ്തത്.കൊലപാതകത്തിന് ശേഷം ദുബായിലേക്ക് കടന്ന ഇവരെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ്, പൊലീസ് അറസ്റ്റ് ചെയ്തത്.

വിദേശത്തേക്ക് കടന്ന പ്രതികള്‍ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ഇവരടക്കം 27 പ്രതികള്‍ക്കെതിരെ സിബിഐ നേരത്തെ കുറ്റപത്രം നല്‍കിയിരുന്നു. സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ രണ്ട് പ്രതികളെ കേസില്‍ മാപ്പു സാക്ഷികളാക്കിയിട്ടുണ്ട്. പൊലീസ് മുഖ്യ പ്രതികളാക്കിയ അജിത്, ജിതേഷ് എന്നിവരെയാണ് സിബിഐ മാപ്പു സാക്ഷികളാക്കിയത്.

സിഐടിയു പ്രവര്‍ത്തകനായ കുരിയാടി ബാബുവിനെ വെട്ടിപ്പരുക്കേല്‍പിച്ചതിനു പ്രതികാരമായി പയ്യോളിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകരിലൊരാളെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഗൂഡാലോചന പ്രകാരം 2012 ഫെബ്രുവരി 12നാണു മനോജിനെ വീട്ടില്‍ അതിക്രമിച്ചു കയറി മുഖംമൂടി സംഘം വെട്ടിപ്പരുക്കേല്‍പിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കേ മരിച്ചു.

Top