കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് കൊവിഡ് രോഗികളുടെ നില ഗുരുതരം

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് കൊവിഡ് രോഗികളുടെ ആരോഗ്യ സ്ഥിതി ഗുരുതരം.
നീലഗിരി സ്വദേശിയായ 33കാരന്‍ വെന്റിലേറ്ററിലാണുള്ളത്. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരാവസ്ഥയിലാണ്. 37 കാരനായ മറ്റൊരാളുടെ നിലയും ഗുരുതരമായിട്ടുണ്ട്.

ജില്ലയില്‍ ഇന്ന് ഏഴ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 35 വയസുള്ള നന്മണ്ട സ്വദേശി ജൂണ്‍ 26ന് സൗദിയില്‍ നിന്നും വിമാനമാര്‍ഗം കോഴിക്കോട് എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയില്‍ പോസിറ്റീവായി അവിടെ ചിലികിത്സയിലാണ്.തൂണേരി സ്വദേശിയായ 53 വയസ്സുള്ളയാള്‍ ഖത്തറില്‍ നിന്നും വിമാനമാര്‍ഗം കണ്ണൂര്‍ എത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു. ജൂണ് 26ന് രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

രോഗം സ്ഥിരീകരിച്ച 32 വയസ്സുള്ള ബാലുശ്ശേരി സ്വദേശി ജൂണ്‍ 24 ന് ബഹ്റിനില്‍ നിന്ന് വിമാനമാര്‍ഗം കോഴിക്കോട് എത്തി. ടാക്‌സിയില്‍ ബാലുശ്ശേരി എത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. ജൂണ് 26ന് രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പോസിറ്റീവായ മേപ്പയ്യൂര്‍ ചെറുവണ്ണൂര്‍ പഞ്ചായത്ത് സ്വദേശി 37 വയസ്സുള്ളയാളാണ്. ജൂണ്‍ 23ന് ഖത്തറില്‍ നിന്ന് വിമാനമാര്‍ഗം കണ്ണൂര്‍ എത്തി. ടാക്‌സിയില്‍ വീട്ടില്‍ എത്തി നിരീക്ഷണത്തില്‍ ആയിരുന്നു. ജൂണ്‍ 26ന് രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവായി. ഇവിടെ തന്നെ ചികിത്സയില്‍ കഴിയുകയാണ്.

ആയഞ്ചേരി സ്വദേശിയായ ഏഴ് വയസ്സുള്ള പെണ്‍കുട്ടിയാണ് കൊവിഡ് സ്ഥിരീകരിച്ച മറ്റൊരാള്‍. കുട്ടിയുടെ മാതാവ് നേരത്തെ കൊവിഡ് പോസിറ്റീവായിരുന്നു. ജൂണ്‍ 18 ന് ഖത്തറില്‍ നിന്ന് വിമാനമാര്‍ഗം കോഴിക്കോട് എത്തിയവരായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ചെന്നൈയില്‍ നിന്നും കോഴിക്കോട് എത്തിയ 22 വയസ്സുള്ള താമരശ്ശേരി സ്വദേശി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. രോഗലക്ഷണത്തെ തുടര്‍ന്ന് എഫ് അല്‍ ടി സി യില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവായിയ 42 വയസ്സുള്ള വളയം സ്വദേശി ജൂണ്‍ 25 ന് ബാംഗ്ലൂരില്‍ നിന്ന് പ്രൈവറ്റ്ബസ്സില്‍ മാഹിയില്‍ എത്തിയയാളാണ്. രോഗലക്ഷണത്തെ തുടര്‍ന്ന് തലശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top