മുന്‍നിര സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ട്വിറ്റർ 100 ജീവനക്കാരെ പിരിച്ചുവിട്ടു. എച്ച് ആര്‍ വിഭാഗത്തില്‍ നിന്നുള്ള 30 വരുന്ന ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങിക്കുന്നത് പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് കമ്പനി ഇത്രയധികം പേരെ ഒന്നിച്ച് പിരിച്ചുവിടുന്നത്.
സമീപ ഭാവിയില്‍ തന്നെ കമ്പനി ചിലവ് ചുരുക്കലിലേക്ക് നീങ്ങുമെന്ന് അടുത്തിടെ ഒരു ഇമെയില്‍ സന്ദേശത്തില്‍ പരാഗ് അഗ്രവാള്‍ പറഞ്ഞിരുന്നു.
ഇലോണ്‍ മസ്‌കിന്റെ ഏറ്റെടുക്കല്‍ നടപടികളുടെ പശ്ചാത്തലത്തില്‍ കമ്പനി പലവിധ പ്രസിസന്ധികള്‍ നേരിടുന്നതിനിടെയാണ് കമ്പനിയിലേക്ക് ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിന് ചുമതലയുള്ള ടീമംഗങ്ങളില്‍ മൂന്നിലൊന്നിനെ കമ്പനി ഒഴിവാക്കിയത്.