തൊഴില്‍ ഇല്ലാതാക്കല്‍; സംസ്ഥാനത്ത് 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു

harthal

തിരുവനന്തപുരം: സ്ഥിരം തൊഴില്‍ വ്യവസ്ഥ ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാനത്ത് ട്രേഡ് യൂണിയന്‍ സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ഞായറാഴ്ച അര്‍ദ്ധരാത്രി മുതലാണ് പണിമുടക്ക് ആരംഭിച്ചത്.

പാല്‍, പത്രം, ആശുപത്രി, വിവാഹം എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.കെഎസ്ആര്‍ടിസി ബസ്സുകളും ഒട്ടോറിക്ഷളും ടാക്സികളും നിരത്തിലിറങ്ങില്ലെന്ന് ട്രേഡ് യൂണിയനുകള്‍ വ്യക്തമാക്കി. സമരത്തില്‍ നിന്നും ബിഎംഎസ് വിട്ടു നില്‍ക്കും.

കെഎസ്ആര്‍ടിസിയിലെ സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി സംഘടനകള്‍ നേരെത്ത പണിമുടക്കിന് പിന്തുണ നല്‍കിയിരുന്നു. ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്എന്‍എല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍വിസ്, അധ്യാപകര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. കടകമ്പോളങ്ങള്‍ അടച്ച് വ്യാപാരികളും പണിമുടക്കിന് പണിമുടക്കിനൊപ്പമുണ്ട്.

പണിമുടക്കുന്ന തൊഴിലാളികള്‍ ഇന്നു തിരുവനന്തപുരത്ത് രാജ്ഭവനിലേക്കും മറ്റു ജില്ലകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്കും മാര്‍ച്ചും ധര്‍ണയും നടത്തും. സംയുക്ത ട്രേഡ് യൂണിയന്റെ സംസ്ഥാന നേതാക്കള്‍ വിവിധ ജില്ലകളില്‍ പണിമുടക്കിനു നേതൃത്വം നല്‍കും.

Top