ഇടുക്കിയിൽ പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ചു; അച്ഛൻ അറസ്റ്റിൽ

ഇടുക്കി: നിരന്തര ലൈംഗിക പീഡനം സഹിക്കാനാവാതെ പന്ത്രണ്ട് വയസുകാരി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് ഫോണ്‍ സന്ദേശം നല്‍കി. ഐജിയുടെ നിര്‍ദ്ദേശ പ്രകാരം പെണ്‍കുട്ടിയുടെ അച്ഛനെ ദേവികുളം പൊലീസ് അറസ്റ്റ് ചെയ്ത് കോടതയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മൂന്നാറിലെ കണ്ണദേവന്‍ എസ്റ്റേറ്റിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനം നടന്നത്.

മൂന്നുവര്‍ഷം മുമ്പാണ് തന്റെ കുട്ടിയെ ഭര്‍ത്താവിനെ ഏല്‍പ്പിച്ച് അമ്മ മരണത്തിന് കീഴടങ്ങിയത്. തുടര്‍ന്ന് എസ്റ്റേറ്റ് സ്‌കുളില്‍ പഠിക്കുന്ന കുട്ടിയെ അച്ഛന്‍ സ്ഥിരമായി പീഡിപ്പിക്കുകയായിരുന്നു. സ്വന്തം അച്ഛനായതിനാല്‍ ബന്ധുക്കളോടോ കൂട്ടുകാരോടൊ ഒന്നും പറയാന്‍ കഴിഞ്ഞില്ല.

ഇതിനിടെ കോവിഡ് പിടിമുറുക്കി. സ്‌കൂള്‍ തുറക്കാതെയായി. അച്ഛന്റെ പീഡനവും വര്‍ധിച്ചു. ഇതോടെയാണ് കുട്ടി ആരുടെ പക്കല്‍ നിന്നോ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ഓഫീസിന്റ ഫോണ്‍ നമ്പർ കണ്ടെത്തി പരാതി നല്‍കിയത്. സംഭവത്തില്‍ ഐ ജി ഇടപെടുകയും അന്വേഷണം നടത്തി പ്രതിയെ പിടികൂടാന്‍ നിര്‍ദ്ദേശവും നല്‍കി. ദേവികുളം എസ്‌ഐ റ്റി ബി വിബിന്റ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ പരാതി കൃത്യമാണെന്ന് കണ്ടെത്തുകയും പ്രതിയായ അച്ഛനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.

 

Top