Turkey reports killing 23 PKK in two days

ഇസ്താംബുള്‍: കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിക്കെതിരായ തുര്‍ക്കിയുടെ ആക്രമണത്തില്‍ 23 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. തെക്ക് കിഴക്കന്‍ പട്ടണങ്ങളായ സിസാരെ, സിലോപി എന്നിവിടങ്ങളില്‍ രണ്ട് ദിവസമായി കനത്ത പോരാട്ടം തുടരുകയാണ്.

രണ്ട് കൊല്ലമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ജൂലായില്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് മൂന്ന് നൂറ്റാണ്ട് പഴക്കമുള്ള കലാപം ശക്തിയാര്‍ജ്ജിച്ചത്.

കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയെ പ്രദേശത്ത് നിന്ന് തുടച്ചുനീക്കും വരെ സൈനിക പ്രവര്‍ത്തനം തുടരുമെന്ന് തുര്‍ക്കി പ്രധാനമന്ത്രി അഹമ്മദ് ദാവൂദ് ഒഗ്ലു പറഞ്ഞു. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സ്ഥിരമായ സുരക്ഷാസംവിധാനത്തിനായി പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ 10000 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

ജൂലൈ മുതല്‍ തുര്‍ക്കി പട്ടാളവും കുര്‍ദിഷ് പാര്‍ട്ടിയും തമ്മിലുള്ള പോരാട്ടത്തില്‍ നൂറ് കണക്കിന് ആള്‍ക്കാരാണ് കൊല്ലപ്പെട്ടത്.

Top