രണ്ടാമത് ട്രംപ് -കിം ഉച്ചകോടി: വാര്‍ത്ത വെറ്റ് ഹൗസ് നിഷേധിച്ചു.

വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കിംജോങ്ങും തമ്മില്‍ രണ്ടാമത് കൂടിക്കാഴ്ച അപവാദപ്രചരണമെന്ന് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ്. കിമ്മിന്റെ കത്ത് വൈറ്റ് ഹൗസില്‍ ലഭിച്ചിരുന്നു. ട്രംപിന് കത്ത് കൈമാറുകയും ചെയ്തിരുന്നു. പക്ഷേ മറ്റൊരു കൂടിക്കാഴ്ചയ്ക്കായി ഒരു പദ്ധതിയും ഇല്ലെന്ന് പ്രസ് സെക്രട്ടറി വ്യക്തമാക്കി.

കിം ജോങ് ഉന്‍, നിങ്ങള്‍ക്ക് നന്ദി പറയുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട സേനാനായകരുടെ ഭൗതിക ശരീരം വിട്ടു തരുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ച നിങ്ങള്‍ക്ക് നന്ദി. ഞാന്‍ ഇക്കാര്യത്തില്‍ ഒരിക്കലും അത്ഭുതപ്പെടുന്നില്ലെന്നും ഇത് സംബന്ധിച്ച നിങ്ങളുടെ കത്തിന് നന്ദി എന്നും ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചിരുന്നു. കിമ്മിന്റെ കത്തിന് മറുപടിയായിട്ടാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്.

കൊറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ 55 സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സ് ഏറ്റുവാങ്ങിയിരുന്നു. ഉത്തരകൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നും, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലെ തീരുമാന പ്രകാരമാണ് ഉത്തരകൊറിയ സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ അമേരിക്കയ്ക്ക് നല്‍കിയത്. 55 സൈനികരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ ദക്ഷിണ കൊറിയയിലെ ഓസന്‍ വ്യോമത്താവളത്തില്‍ വെച്ചാണ് അമേരിക്കന്‍ സേന ഏറ്റുവാങ്ങിയത്.

Top