ഇറാനിലെ ജനങ്ങള്‍ക്കൊപ്പം; പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ്

Trump

ടെഹ്റാന്‍/വാഷിങ്ടണ്‍: ഇറാനിലെ പ്രതിഷേധങ്ങള്‍ യുഎസ് നിരീക്ഷിക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ ഭരണകാലത്തിന്റെ തുടക്കം മുതല്‍ ഇറാനിലെ ധൈര്യശാലികളായ പീഡനമനുഭവിക്കുന്ന ജനതയ്ക്കൊപ്പമായിരുന്നു താനെന്നും, ഇനിയും തന്റെ ഭരണകൂടം അവര്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

‘ഇറാന്‍ ജനതയുടെ പ്രതിഷേധം യുഎസ് നിരീക്ഷിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ അവിടെനിന്ന് റിപ്പോര്‍ട്ടുകളെടുക്കാനും നിരീക്ഷണം നടത്താനും സര്‍ക്കാര്‍ മനുഷ്യാവകാശ ഗ്രൂപ്പുകളെ അനുവദിക്കണമെന്ന് ട്രംപ് ഇറാന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. സമാധാനപരമായ പ്രതിഷേധക്കാരെ കൂട്ടക്കൊല ചെയ്യാനോ ഇന്റര്‍നെറ്റ് അടച്ചുപൂട്ടാനോ കഴിയില്ലെന്ന് പറഞ്ഞ ട്രംപ് എല്ലാം ലോകം കാണുന്നുണ്ടെന്ന മുന്നറിയിപ്പും നല്‍കി.

അതേസമയം, ഇറാനിലെ ബ്രിട്ടീഷ് അംബാസഡറെ ടെഹ്റാനില്‍ പോലീസ് അറസ്റ്റ് ചെയ്തതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ബ്രിട്ടീഷ് അംബാസഡറായ റോബര്‍ട്ട് മക്കെയ്റിനെ അറസ്റ്റ് ചെയ്തത്. അമീര്‍ അക്ബര്‍ സര്‍വകലാശാലയിലെ പ്രതിഷേധത്തില്‍ പങ്കാളിയായെന്നും പ്രതിഷേധത്തിന് പിന്തുണ നല്‍കിയെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. വിദ്യാര്‍ഥികളടക്കം നിരവധിപേരാണ് സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്.

Top