trump s naked statue protest

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ നഗ്‌ന പ്രതിമയുമായി പ്രതിഷേധക്കാര്‍.

ഇന്‍ഡിക്ലൈന്‍ (NDECLINE ) എന്ന സംഘടനയാണ് ട്രംപിനെതിരെ അമേരിക്കന്‍ നഗരങ്ങളില്‍ പുതിയ പ്രതിഷേധവുമായി രംഗത്ത് വന്നത്.

ട്രംപിന്റെ പൂര്‍ണകായനഗ്‌ന പ്രതിമയാണ് ഇവര്‍ ന്യൂയോര്‍ക്ക്, ലോസ് ആഞ്ചലസ്, സാന്‍ഫ്രാന്‍സിസ്‌കോ, ക്ലെവലന്‍ഡ്, തുടങ്ങിയ നഗരങ്ങളില്‍ പ്രദര്‍ശിപ്പിച്ചത്.

ട്രംപിന്റെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് നഗ്‌ന പ്രതിമ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ ന്യൂയോര്‍ക്കില്‍ പ്രദര്‍ശിപ്പിച്ച പ്രതിമ പിന്നീട് അധികൃതര്‍ നീക്കം ചെയ്തു.

രണ്ടു മണിക്കൂറോളം പ്രതിമ ആള്‍ക്കൂട്ടത്തിന് നടുവില്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രതിഷേധക്കാര്‍ക്ക് കഴിഞ്ഞു. ട്രംപിനെ ഫാസിസത്തിന്റെ പുതിയ ചക്രവര്‍ത്തി എന്നാണ് പ്രതിഷേധക്കാര്‍ വിശേഷിപ്പിച്ചത്.

തങ്ങളുടെ പ്രതിഷേധം പ്രസിഡന്റ് സ്ഥാനത്തെത്തുന്നതില്‍ നിന്ന് ട്രംപിനെ തടയുന്നതിന് കാരണമാകുമെന്ന് ഇവര്‍ പ്രത്യാശിക്കുന്നു

Top