‘പേരിലെ ട്രംപ്’ പതിനൊന്ന് വയസ്സുകാരനെ എത്തിച്ചത് വൈറ്റ് ഹൗസില്‍

വാഷിംഗ്ടണ്‍ ഡിസി; പേരില്‍ ട്രംപ് ഉള്ളതിനാല്‍ വൈറ്റ് ഹൗസില്‍ എത്തിയിരിക്കുകയാണ് പതിനൊന്ന് വയസ്സുകാരന്‍. ജോഷ്വാ ട്രംപ് എന്ന പതിനൊന്നു വയസ്സുകാരനാണ് പേരില്‍ ‘ട്രംപ്’ ഉള്ളതിനാല്‍ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കപ്പെട്ടത്.

കഥ ഇങ്ങനെയാണ്, ജോഷ്വാ ട്രംപ് എന്ന വിദ്യാര്‍ത്ഥിക്ക് തന്റെ പേരിനോട് തന്നെ വെറുപ്പായിരുന്നു. കാരണം പേരിലെ ‘ട്രംപ്’ തന്നെയാണ്. ട്രംപ് എന്ന് പേരില്‍ സ്‌കൂളിലും കൂട്ടുകാര്‍ക്കിടയിലും ജോഷ്വാ പരിഹാസ കഥാപാത്രമായി. പരിഹാസം രൂക്ഷമായപ്പോള്‍ സ്‌കൂള്‍ വിടാന്‍ പോലും ആ പതിനൊന്നുകാരന്‍ തീരുമാനിച്ചു. ഒടുവിലാണ് വൈറ്റ് ഹൗസിലേക്ക് ജോഷ്വാ ട്രംപിന് ക്ഷണം ലഭിച്ചത്. വൈറ്റ് ഹൗസില്‍ ഇരുന്ന് ഉറങ്ങുന്ന ജോഷ്വാ ട്രംപിന്റെ ചിത്രവും വൈറലായി.

പേരിനെ ചൊല്ലിയുള്ള പരിഹാസം ജോഷ്വായെ വല്ലാതെ തളര്‍ത്തിയിരുന്നതായി കുട്ടിയുടെ രക്ഷിതാക്കള്‍ തന്നെ പറയുന്നു. ജീവിതം തന്നെ വെറുത്തു പോയ മകനെ കുറച്ച് തങ്ങള്‍ക്ക് ഭയം തോന്നിയിരുന്നതായും അവര്‍ പറഞ്ഞു. കുട്ടിയുടെ രണ്ടാം പേര് ഉപയോഗിക്കരുതെന്ന് സ്‌കൂള്‍ ആധികൃതര്‍ അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയുമുണ്ടായി. പേര് മാറ്റാന്‍ വരെ ഒരുങ്ങിയിരുന്നു ജോഷ്വാ ട്രംപ്.

സംഭവം അറിഞ്ഞതോടെ അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപ് കുട്ടിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു. പ്രസിഡന്റിന്റെ കോണ്‍ഗ്രസില്‍ വെച്ച് നടക്കുന്ന വാര്‍ഷിക പ്രസംഗത്തില്‍ പ്രത്യേക ക്ഷണിതാവാണ് ജോഷ്വാ ട്രംപ്. അതേസമയം ജോഷ്വാ ട്രംപിന്റെ ദയനീയതക്ക് ഒരര്‍ഥത്തില്‍ പ്രസിഡന്റും ഉത്തരവാദിയാണെന്നാണ് ഒരു കൂട്ടം വാദിക്കുന്നത്.

Top