വിഷരഹിത പച്ചക്കറി; കൃഷിവകുപ്പ് നടത്തുന്ന ‘ജീവനി പദ്ധതി’ക്ക് തുടക്കമായി

vegitables

തിരുവനന്തപുരം:വിഷരഹിത പച്ചക്കറി ലക്ഷ്യമിട്ട് കൃഷി വകുപ്പ് നടത്തുന്ന ജീവനി പദ്ധതിക്ക് തുടക്കമായി. 2021 വിഷു വരെ നീണ്ടു നില്‍ക്കുന്നതാണ് പദ്ധതി. ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍,വിദ്യാഭ്യാസ വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ പച്ചക്കറി ഉല്‍പ്പാദനത്തെ സ്വയം പര്യാപ്തമാക്കാന്‍ പദ്ധതിക്ക് കഴിയുമെന്ന് ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ആദിവാസി മേഖലകളില്‍ പരമ്പരാഗത കൃഷി പ്രോത്സാഹിപ്പിക്കാനും ബ്ലോക്ക് തലത്തില്‍ ക്രോപ്പ് കലണ്ടര്‍ രൂപീകരിക്കാനും പദ്ധതി ലക്ഷ്യമിടുന്നുവെന്നും സംസ്ഥാനത്തെ പച്ചക്കറി ഉല്പ്പാദനം 2021 ആവുമ്പോഴേക്കും 16 മെട്രിക് ടണ്‍ ആയി ഉയര്‍ത്താനാകുമെന്നും കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.

2500 സ്‌കൂളുകള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പച്ചക്കറിത്തോട്ടം, 1200 പച്ചക്കറി ക്ലസ്റ്ററുകളുടെ രൂപീകരണം, 2000 മഴ മറ യൂണിറ്റുകള്‍, പതിനായിരം സൂക്ഷ്മ ജല സോചന യൂണിറ്റുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങളാണ് ജീവനി പദ്ധതിക്ക് പിന്നിലുള്ളത്.

Top