ഇനി വാഹനങ്ങളില്‍ ജിപിഎസ് നിര്‍ബന്ധം; ഫിറ്റ്‌നസ് റദ്ദാക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: ജിപിഎസ് സംവിധാനം ഘടിപ്പിച്ചിട്ടില്ലാത്ത പൊതുഗതാഗത വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന മുന്നറിയിപ്പുമായി സര്‍ക്കാര്‍.

പരിശോധന സമയത്ത് വാഹനങ്ങളില്‍ ജിപിഎസുകള്‍ പ്രവര്‍ത്തനക്ഷമമാണോ എന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്തവയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഗതാഗത കമ്മീഷണറേറ്റാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയതാണെന്നാണ് റിപ്പോര്‍ട്ട്.

പുതിയ പൊതുവാഹനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം നിര്‍മാതാക്കള്‍ തന്നെ വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് ഉപകരണം (വി.എല്‍.ടി.ഡി) ഘടിപ്പിച്ചാണ് നിരത്തിലിറക്കുന്നത്. എന്നാല്‍ ഇതിന് മുമ്പുള്ള വാഹനങ്ങള്‍ക്ക് ജി.പി.എസ് ഘടിപ്പിക്കുന്നതില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നേരത്തെ അനുമതി നല്‍കിയിരുന്നു.

2019 നവംബറിലാണ് ഓരോ ഇനം വാഹനങ്ങള്‍ക്കും ജിപിഎസ് ഘടിപ്പിക്കുന്നതിന് സമയപരിധി നിശ്ചയിച്ച് വിജ്ഞാപനം ഇറക്കിയത്.

Top