തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് ; വിഷ്ണു സോമസുന്ദരത്തിന് ജാമ്യം

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അടുത്ത സുഹൃത്തും സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വിഷ്ണു സോമസുന്ദരത്തിനു എറണാകുളം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി ജാമ്യം നല്‍കി. കേസില്‍ 17 ദിവസമായി ജയിലില്‍ കഴിയുകയാണ് പ്രതി.

വിഷ്ണുവാണ് സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകനെന്ന് ഡി ആര്‍ ഐ കണ്ടെത്തിയിരുന്നു. അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ സുഹൃത്തും മാനേജരായി പ്രവര്‍ത്തിച്ചയാള്‍ കൂടിയാണ് വിഷ്ണു.
ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ വിഷ്ണുവും പ്രകാശന്‍ തമ്പിയും ചേര്‍ന്ന് 150 കിലോയിലേറെ സ്വര്‍ണം കടത്തിയെന്നായിരുന്നു ഡിആര്‍ഐയുടെ കണ്ടെത്തല്‍. കാക്കനാട് ജയിലില്‍ വച്ച് നടന്ന ചോദ്യം ചെയ്യലില്‍ ബാലഭാസ്‌കറിന്റെ മരണശേഷമാണ് സ്വര്‍ണക്കടത്ത് തുടങ്ങിയതെന്ന് വിഷ്ണു ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയിരുന്നു.

Top