ബംഗാൾ : അമിത്ഷാ പശ്ചിമ ബംഗാളില്‍ ഇന്ന് എത്തുമ്പോള്‍ സംസ്ഥാനത്ത് കാര്യങ്ങള്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും നേര്‍ക്കുനേര്‍ എന്ന മട്ടില്‍ ആയിക്കഴിഞ്ഞു. തൃണമൂല്‍ ക്യാമ്പിനെ ഞെട്ടിച്ച് തുടര്‍ച്ചയായ രണ്ടാം ദിവസം മൂന്നാമത്തെ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. തൃണമൂല്‍ വിട്ട എംഎല്‍എമാര്‍ സുവേന്ദു ഉള്‍പ്പെടെ അമിത്ഷായുടെ സാന്നിധ്യത്തില്‍ ബിജെപി പ്രവേശനം നടത്തും എന്നാണ് വിവരം.
പശ്ചിമ ബംഗാളിലെ മിഡ്‌നാപൂര്‍ അടക്കം സന്ദര്‍ശിക്കുന്ന അമിത്ഷാ കര്‍ഷകരുടെ യോഗത്തിലും ഗൃഹ സമ്പര്‍ക്കത്തിലും അടക്കം പങ്കെടുക്കുന്നുണ്ട്. രണ്ട് ദിവസം സംസ്ഥാനത്ത് തങ്ങുന്ന അമിത്ഷാ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ നിയോഗിച്ച ഏഴ് നേതാക്കളുടെ യോഗവും വിളിച്ചിട്ടുണ്ട്. മറുവശത്ത് പാര്‍ട്ടിയിലെ ചോര്‍ച്ച അടച്ച് പ്രതിരോധം ശക്തമാക്കാനാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ശ്രമം.