ആദിവാസി വീട്ടമ്മയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസ്; യുവാവ് അറസ്റ്റില്‍

dead-body

മുതലമട: ആദിവാസി വീട്ടമ്മയെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. ചെമ്മണാമ്പതി സ്വദേശിയായ കവിതയെയാണ് പുളിയങ്കണ്ടിയിലെ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്ത തുടര്‍ന്ന് മുതലമട ചുള്ളിയാര്‍മേട് മണികണ്ഠന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്മണാമ്പതി പുളിയങ്കണ്ടിയിലെ സ്വകാര്യ തോട്ടത്തിലെ ജീവനക്കാരായിരുന്നു ഇരുവരും.

മാര്‍ച്ച് മൂന്നുമുതല്‍ കവിതയെ കാണാനില്ലെന്നു കാണിച്ച് മകന്‍ സുരേഷ് കൊല്ലങ്കോട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംശയത്തിന്റെ നിഴലിലായിരുന്ന മണികണ്ഠനെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്.

ഇയാള്‍ പറഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുളിയങ്കണ്ടിയിലെ തോട്ടത്തിനടുത്ത തോടോരത്തുനിന്ന് അഴുകിയനിലയിലുള്ള കവിതയുടെ മൃതദേഹം കണ്ടെടുത്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ , മാര്‍ച്ച് മൂന്നിന് രാവിലെ പതിനൊന്നോടെ മണികണ്ഠനും കവിതയും തമ്മില്‍ തോട്ടത്തില്‍ വെച്ച് നടന്ന വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.

അടിയേറ്റ് താഴെവീണ കവിത എഴുന്നേറ്റ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. മണികണ്ഠന്‍ പിന്തുടര്‍ന്ന് വീണ്ടും തലയ്ക്കടിച്ച് താഴെയിട്ടിട്ട് തോട്ടത്തില്‍നിന്ന് മറ്റാരുസ്ഥലത്തേക്ക് പോയി.

വൈകീട്ട് സ്ഥലത്തെത്തിയ മണികണ്ഠന്‍ ബോധം കെട്ടുകിടന്ന കവിതയെ തോളിലേറ്റി തോട്ടത്തിനരികിലെ തോട്ടില്‍ കൊണ്ടിട്ടു. ഈ സമയം ബോധം വന്ന കവിത എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മണികണ്ഠന്‍ കൈയിലുള്ള കൈക്കോട്ടുകൊണ്ട് തലയ്ക്കടിച്ച് കൊന്നു. തുടര്‍ന്ന്, കവിതയുടെ ശരീരം തോട്ടത്തില്‍ കുഴിച്ചിടുകയായിരുന്നു.

Top