യുവാവിന് സ്വന്തം ഇഷ്ടത്തിന് ജീവിക്കുവാന്‍ അനുമതി നല്‍കി ഹൈക്കോടതി

kerala-high-court

കൊച്ചി: ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പ്രകാരം കോടതിയില്‍ ഹാജരാക്കിയ ഭിന്ന ലിംഗക്കാരനായ യുവാവിന് സ്വന്തം ഇഷ്ടത്തിന് ജീവിക്കുവാന്‍ അനുമതി നല്‍കി ഹൈക്കോടതി. യുവാവിന്റെ മാനസിക നില പരിശോധിച്ച വൈദ്യസംഘത്തിന്റെ റിപ്പോര്‍ട്ടും യുവാവ് കോടതി മുമ്പാകെ നടത്തിയ വെളിപ്പെടുത്തലും പരിഗണിച്ചാണ് ഡിവിഷന്‍ ബഞ്ച് സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുമതി നല്‍കിയത്.

മകന്‍ വീടു വിട്ടു പോയെന്നും ഭിന്ന ലിംഗക്കാര്‍ക്കൊപ്പം താമസിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ഇടപ്പള്ളി സ്വദേശിയായ മാതാവാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്‌. 25 കാരന്‍ ഭിന്ന ലിംഗക്കാരനാണോ എന്ന കാര്യം പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ പൊലിസിനു ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ പരിശോധന പീഡനമാണെന്നും ഉത്തരവ് പുനപ്പരിശോധിക്കണമെന്നും യുവാവിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

Top