കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; സി.ഐയെ സ്ഥലം മാറ്റി

തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വീഴ്ച വരുത്തിയ തിരുവനന്തപുരം മ്യൂസിയം സി.ഐ ജി സുനിലിനെ കാസര്‍ഗോട്ടേക്ക് സ്ഥലംമാറ്റി. കാസർഗോഡ് തൃക്കരിപ്പൂർ കോസ്റ്റൽ സ‌റ്റേഷനിലേക്കാണ് മാറ്റിയത്.

ബഷീര്‍ കൊല്ലപ്പെട്ട ദിവസം മ്യൂസിയം സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്നത് സി.ഐ സുനിലിനായിരുന്നു. എന്നാല്‍ അപകടം നടന്ന് ശ്രീറാമിനെ സ്റ്റേഷനിലെത്തിച്ചോള്‍ സി.ഐ സ്റ്റേഷനിലില്ലായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലും രക്ത പരിശോധനക്കായി ശ്രീറാമിനെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാന്‍ അനുവദിച്ചതും പോലീസിന്റെ വീഴ്ചയായിരുന്നു.

കേസിൽ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ നേരത്തെ ചുമതലയിൽ നിന്നും മാറ്റിയിരുന്നു. എ.സി.പി ഷീൻ തറയിലിനെയാണ് മാറ്റിയത്. പകരം ക്രൈം ബ്രാഞ്ച് എസ്.പി എ ഷാനവാസിന് ചുമതല നൽകി ഡി.ജി.പി ഉത്തരവിറക്കിയിരുന്നു.

ലോ കോളജ് സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തതിനെത്തുടര്‍ന്ന് സിപിഎം ജില്ലാ നേതൃത്വം സുനിലിനെതിരെ രംഗത്ത് വന്നിരുന്നു

Top