കുട്ടികളെ തട്ടി കൊണ്ടുപോകല്‍ ആരോപിച്ച് ഭിന്നലിംഗക്കാരിക്ക് ക്രൂര മര്‍ദ്ദനം

trans

തിരുവനന്തപുരം: വലിയ തുറയില്‍ ഭിന്നലിംഗക്കാരിക്ക് മര്‍ദ്ദനം. കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ വേഷം മാറി വന്ന ആളെന്നാരോപിച്ചായിരുന്നു ആളുകള്‍ മര്‍ദ്ദിച്ചത്.

തിരുവനന്തപുരം സ്വദേശിനിയായ ഇവര്‍ ഏറെ നാളുകളായി നാഗര്‍കോവിലാണ് താമസം. രണ്ടു ദിവസം മുമ്പാണ് ഇവര്‍ ഇവിടെ എത്തിയത്. വീടോ വീട്ടുകാരോ ഇല്ലാത്ത ഇവര്‍ വലിയതുറ ബീച്ചില്‍ അലഞ്ഞുതിരിയവേ ആണ് കൂട്ടമായ ആക്രമണം ഉണ്ടായത്.

ഇവരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയ നാട്ടുകാര്‍ അതിലെ നമ്പറുകളിലേക്ക് വിളിച്ചു. ഇതിനിടെ ചിലര്‍ ഇവരെ അസഭ്യം വിളിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.

നാട്ടുകാരില്‍ ചിലര്‍ വസ്ത്രങ്ങള്‍ വലിച്ചുകീറി. സംഭവം അറിഞ്ഞു വലിയതുറ പൊലീസ് എത്തുമ്പോഴേക്കും ഭിന്നലിംഗക്കാരിക്ക് കൂരമര്‍ദനമേറ്റിരുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസ് ഇടപ്പെട്ടാണ് ഇവരെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ പരാതിയില്ലാത്തതിനാല്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

Top