ട്രെയിൻ വഴി തെറ്റി മധ്യപ്രദേശില്‍ എത്തി ; സഞ്ചരിച്ചത് 160 കിലോമീറ്റർ

train

മുംബൈ: ന്യൂഡൽഹിയിൽ നിന്നും മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ട ട്രെയിന്‍ വഴി തെറ്റി എത്തിയത് മധ്യപ്രദേശില്‍.

1500 യാത്രക്കാരുമായി യാത്ര തിരിച്ച ട്രെയിൻ 160 കിലോമീറ്ററോളമാണ് തെറ്റായ വഴിയിലൂടെ യാത്ര ചെയ്തത്.

ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നടന്ന കിസാന്‍ യാത്രയില്‍ പങ്കെടുത്ത് മടങ്ങിയ രാജസ്ഥാനിലേയും മഹാരാഷ്ട്രയിലേയും കര്‍ഷകരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്.

റെയില്‍വേയുടെ കടുത്ത അനാസ്ഥ കാരണം ബുദ്ധിമുട്ടിലായത് ഈ കര്‍ഷകരാണ്.

ചൊവ്വാഴ്ച രാത്രി പത്തുമണിക്കാണ് ട്രെയിന്‍ ഡല്‍ഹിയിലെ സഫ്ദര്‍ജങ് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടത്.

ബുധനാഴ്ച രാവിലെ ആറുമണിക്ക് യാത്രക്കാര്‍ ഉണര്‍ന്നപ്പോള്‍ ട്രെയിന്‍ മധ്യപ്രദേശിലെ ഗ്വാളിയോറിനടുത്തുള്ള ബാന്‍മോര്‍ സ്‌റ്റേഷനിലെത്തിയിരുന്നു.

ട്രെയിന് വഴി തെറ്റിയത് അറിഞ്ഞയുടന്‍ ബാന്‍മോര്‍ സ്റ്റേഷനിൽ നിര്‍ത്തിയിട്ടു.

ആഗ്ര കഴിഞ്ഞ് രാജസ്ഥാനിലെ കോട്ടയിലേക്കായിരുന്നു പോകേണ്ടിയിരുന്നത്. എന്നാല്‍ മഥുര സ്‌റ്റേഷനില്‍ നിന്നും തെറ്റായ സിഗ്നല്‍ ലഭിച്ചതോടെയാണ് ട്രെയിന്‍ വഴി തെറ്റിയതെന്ന് ഡ്രൈവര്‍ യാത്രക്കാരോട് പറഞ്ഞു.

1494 യാത്രക്കാരില്‍ 200 പേര്‍ സ്ത്രീകളാണ്. ലക്ഷങ്ങള്‍ കൊടുത്താണ് കര്‍ഷക സംഘടന ട്രെയിന്‍ ബുക്കു ചെയ്തത്.

Top