ട്രെയിൻ തട്ടി അപകടം; ബിഹാറിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

ബിഹാർ: റെയിൽ പാളം മുറിച്ചു കടക്കവെ അപകടത്തിൽപെട്ട് അഞ്ച് പേർ മരിച്ചു. ബിഹാറിലെ കൈമുർ ജില്ലയിലെ ബാബുവയിലാണ് അപകടം ഉണ്ടാകുന്നത്. വെള്ളിയാഴ്ച വൈകുംനേരം 5:30-ഓടെയാണ് അപകടം ഉണ്ടാകുന്നത്.

സംഭവം ഇങ്ങനെ: 18612 (ഡി. എൻ) വാരണാസി-റാഞ്ചി ഇന്റർസിറ്റി എക്സ്പ്രസ്സ്, ബാബുവ സ്റ്റേഷനിലെ പ്ലാറ്റഫോം നമ്പർ മൂന്നിൽ എത്തി. ട്രെയിൻ പ്ലാറ്റഫോമിൽ ലാൻഡ് ചെയ്തപ്പോൾ നല്ല തിരക്ക് ഉണ്ടായിരുന്നു. തിരക്ക് ഒഴിവാക്കാനായി ചിലർ, പ്ലാറ്റഫോം ഇല്ലാത്ത മറു വശത്തെ വാതിൽ വഴി ചാടി ഇറങ്ങി. ഈ സമയം, ഹവറായിൽ നിന്നും ലാൽകോനിലേക്ക് പോകുന്ന ലാൽകോൻ എക്സ്പ്രസ്സ് പ്ലാറ്റഫോമിലേക്ക് എത്തുകയായിരുന്നു. ഈ സമയമാണ് പാളം മുറിച്ചു കടക്കുകയായിരുന്ന, നാല് സ്ത്രീകളും ഒരു പുരുഷനും അപകടത്തിൽ പെട്ട് മരിക്കുന്നത്.

സംഭവത്തിൽ, ആറ്‌ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവർക്ക് ഗുരുതരമായ പരുക്കുകൾ ഉണ്ട്. റെയിൽവേ ഓവർ ബ്രിഡ്ജ് ഉപയോഗിക്കാതെ പാളം മുറിച്ചു കടന്നതാണ് അപകടത്തിന് ഇടയാക്കിയത്. അപകടത്തെ തുടർന്ന് മൂന്ന് ട്രാക്കുകളിലൂടെയുള്ള ട്രെയിനുകളുടെ ഗതാഗതം രണ്ട് മണിക്കൂറുകൾക്കായി നിർത്തി വെച്ചു. അപകടം റിപ്പോർട്ട് ചെയ്ത ഉടനെ തന്നെ, ജില്ലാ ഭരണകൂടത്തിൽ നിന്നും പോലീസിൽ നിന്നും ആളുകൾ സ്ഥലത്ത് എത്തി. മരിച്ച ആളുകളെ തിരിച്ചറിഞ്ഞ ശേഷം മൃദദേഹം പോസ്റ്റുമോർട്ടത്തിനായി വിട്ടയച്ചു. പരിക്കേറ്റവരെ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

Top