ഇറാഖ് സേനയുടെ ആക്രമണത്തിൽ നിന്നും പതിനായിരങ്ങളെ രക്ഷിച്ച സണ്ണിച്ചൻ ഇനി ഓർമ്മ

കുവൈറ്റ്: 1990-ൽ ഇറാഖ് കുവൈറ്റിനെ ആക്രമിച്ചപ്പോൾ ജീവനു വേണ്ടി പരക്കം പാഞ്ഞ മലയാളികളടക്കമുള്ള പതിനായിരങ്ങളെ നാട്ടിലെത്തിക്കാൾ സഹായിച്ച കുവൈറ്റിന്റെ സ്വന്തം സണ്ണിച്ചന്‍ വിടവാങ്ങി.

ശനിയാഴ്ച നാല് മണിക്ക് കുവൈറ്റ് ഖാദിസിയയിലെ വസതിയിലായിരുന്നു അന്ത്യം. മലയാളികളടക്കമുള്ള ഇന്ത്യക്കാരെ കണ്ണീരിലാഴ്ത്തിയാണ് സണ്ണിച്ചൻ വിടപറഞ്ഞത്. ദീർഘകാലമായി അസുഖ ബാധിതനായി കിടപ്പിലായിരുന്നു അദ്ദേഹം .

കുവൈത്തിന്റെ സ്വാതന്ത്ര്യ ലബ്ധിക്ക് ഒരു പതിറ്റാണ്ടു മുമ്പ് 1956 ഒക്ടോബറിലാണു അദ്ദേഹം കുവൈത്തിൽ എത്തിയത്.

ഇറാഖ് അധിനിവേശ കാലഘട്ടമാണ് ടയോട്ട സണ്ണിച്ചന്‍ എന്ന മനുഷ്യ സ്‌നേഹിയുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയാന്‍ മലയാളികള്‍ക്ക് നിമിത്തമായത്.

1990 ൽ കുവൈറ്റിലെ ഇറാഖ് അധിനിവേശത്തെ തുടർന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിൽ സ്തുത്യർഹമായ സേവനമാണ് അദ്ദേഹം കാഴ്ചവച്ചത്. പതിനായിരകണക്കിന് ഇന്ത്യക്കാരെയാണ് സണ്ണിച്ചന്‍ സ്വന്തം ജീവന്‍ പണയം വെച്ച് നാട്ടിലേക്ക് തിരിച്ചെത്തിച്ചത്.

1990 ല്‍ ഇറാഖ് കുവൈറ്റിനെ ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ അവിടെയുള്ള ഇന്ത്യക്കാര്‍ രാജ്യം വിടാന്‍ വഴിയില്ലാതെ നട്ടം തിരിയുകയായിരുന്നു. ഈ സമയം കൃത്യമായ ഇടപെടല്‍ നടത്തിയ സണ്ണിച്ചന്‍ ഇവര്‍ക്കുള്ള യാത്ര സൗകര്യവും ഭക്ഷണവും ഏര്‍പ്പാടാക്കി. കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ എത്തി പല സ്ഥലങ്ങളിലായി ചിതറിക്കിടന്നവരുടെ പാസ്പോര്‍ട്ടുകള്‍ സംഘടിപ്പിച്ചു. പ്രായമായ സ്ത്രീകളെയും കുട്ടികളെയുമാണ് ആദ്യം കയറ്റി അയച്ചത്. എല്ലാവരെയും സുരക്ഷിതമായി കയറ്റി വിട്ടു എന്നുറപ്പാക്കിയ ശേഷമാണ് ആ മനുഷ്യസ്‌നേഹി കുവൈറ്റില്‍നിന്ന് നാട്ടിലേയ്ക്ക് വിമാനം കയറിയത്.

രാജ്യത്തെ പ്രമുഖ ഓട്ടോമൊബൈയിൽ കമ്പനിയായ അല്‍ സായര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടയോട്ട ഏജന്‍സിയില്‍ ഉദ്യോഗസ്ഥനായിട്ടായിരുന്നു തുടക്കം. അൽ സായർ ഗ്രൂപ്പിന്റെ ഇന്നത്തെ വളർച്ചക്ക് അടിത്തറ പാകിയ അദ്ദേഹം 1989-ൽ സ്ഥാപനത്തിന്റെ ഉന്നത പദവിൽ ഇരിക്കവേ സ്വയം വിരമിച്ചു. അതിനുശേഷവും ടൊയോട്ട സണ്ണി എന്ന പേരിലാണ് മലയാളി സമൂഹത്തിനിടയിൽ അദ്ദേഹം അറിയപ്പെട്ടിരുന്നത്. സഫീന റെന്റ് എ കാർ, സഫീന ജനറൽ ട്രേഡിംഗ് ആൻഡ് കോണ്‍ട്രാക്റ്റിംഗ് കമ്പനി തുടങ്ങിയ സ്ഥാപനങ്ങളുടെ ചെയർമാൻ സ്ഥാനം വഹിച്ചു വരികയായിരുന്നു. ജാബിരിയ ഇന്ത്യൻ സ്കൂളിന്റെ സ്ഥാപകനായ അദ്ദേഹം 15 വർഷക്കാലം ഇന്ത്യൻ ആർട്ട് സർക്കിളിന്റെ പ്രസിഡന്‍റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

പരേതൻ പത്തനംതിട്ട കൊയ്പ്പുറം കുമ്പനാട് സ്വദേശിയാണ്. ഭാര്യ മേരി. മക്കൾ: ജോയ് മാത്യു, ആനി മാത്യു, സൂസൻ മാത്യു.

Top