മുറിവുണങ്ങി തുടങ്ങി; ടോവിനോ സുഖം പ്രാപിച്ചുവരുന്നു

ഴിഞ്ഞദിവസം കള എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന നടൻ ടോവിനോ തോമസിനെ ഐസിയുവിൽ നിന്ന് മാറ്റി. ടോവിനോയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ പുതിയ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിട്ടുണ്ട്. നിരീക്ഷണം ആവശ്യമുള്ളതിനാൽ അഞ്ചു ദിവസം ടോവിനോ ആശുപത്രിയിൽ തുടരുമെന്നും ബുള്ളറ്റിനിൽ പറയുന്നു.

കഴിഞ്ഞ ഏഴാം തീയതിയാണ് ടോവിനോയെ പലാരിവട്ടം റിനെ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചിരുന്നത്. പിറവത്ത് കള സിനിമയുടെ ഷൂട്ടിനിടെ സംഘട്ടനരംഗം ചിത്രീകരിക്കുമ്പോൾ പരിക്കേറ്റതിനെ തുടർന്നായിരുന്നു ഇത്. അടിവയറ്റിൽ വേദനയുമായിട്ടായിരുന്നു ആശുപത്രിയിൽ താരത്തെ എത്തിച്ചിരുന്നത്. തുട‍ർന്ന് സിടി ആൻജിയോഗ്രാം പരിശോധനയിലാണ് രക്തക്കുഴലിന് പൊട്ടലുണ്ടെന്നും ആന്തരിക രക്തസ്രാവമുണ്ടെന്നും കണ്ടെത്തിയത്. ഇതോടെ താരത്തെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇപ്പോൾ താരത്തിന്‍റെ വയറിനുള്ളിലെ രക്തക്കുഴലിനേറ്റ മുറിവ് ഉണങ്ങാൻ തുടങ്ങിയതായാണ് ഡോക്ടർമാർ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിട്ടുള്ളത്. തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റിയെങ്കിലും നാലോ അഞ്ചോ ദിവസം ആശുപത്രിയിൽ ടൊവിനോയ്ക്ക്ആ തുടരേണ്ടതുണ്ട്.

മുറിവുണങ്ങിയതിനാൽ ഇനി രക്തസ്രാവം ഉണ്ടാകാൻ ഇടയില്ലെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. മറ്റ് ആന്തരിക അവയവങ്ങൾക്കൊന്നും തകരാറില്ലെന്നും മെഡിക്കൽ ബുള്ളറ്റിനിൽ ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. താരം പതിയെ സാധാരണ നിലയിലേക്ക് എത്തുകയാണെന്നും ആരോഗ്യനില തൃപ്തികരമെന്നും ബുള്ളറ്റിനിൽ അറിയിച്ചിരിക്കുകയാണ്.

Top