കൊച്ചി ഫ്‌ലാറ്റിലെ പീഡനം; പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ ജാമ്യ ഹര്‍ജി തള്ളി

കൊച്ചി: കൊച്ചിയില്‍ ഫ്‌ലാറ്റില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് നല്‍കിയ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഒരു വര്‍ഷത്തോളം കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റില്‍ പൂട്ടിയിട്ട് യുവതിയെ പീഡിപ്പിച്ച കേസില്‍ ആണ് തൃശൂര്‍ സ്വദേശി മാര്‍ട്ടിന്‍ ജോസഫ് അറസ്റ്റിലായത്. ജൂണ്‍ പത്തിനാണ് മാര്‍ട്ടിന്‍ ജോസഫ് പിടിയിലാകുന്നത്.

ഫാഷന്‍ ഡിസൈനര്‍ എന്ന് പരിചയപ്പെടുത്തിയ യുവതിക്കൊപ്പം മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റില്‍ കഴിഞ്ഞിരുന്ന മാര്‍ട്ടിന്‍ ജോസഫ് ഇവരെ വിവാഹം കഴിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. അതിനുശേഷം ഇവരെ ഫ്‌ലാറ്റില്‍ പൂട്ടിയിട്ട് ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട യുവതി സുഹൃത്തിന്റെ സഹായത്തോടെ ബെംഗളൂരുവില്‍ എത്തിയശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്.

എന്നാല്‍ യുവതിയുടെ പരാതിയില്‍ കേസെടുക്കാന്‍ ആദ്യം പൊലീസ് തയാറായിരുന്നില്ല. മാധ്യമങ്ങളില്‍ വാര്‍ത്തവന്നശേഷം വിവാദമായതോടെയാണ് പൊലീസ് കേസെടുത്തത്. ഇതിനിടയില്‍ പ്രതി മാര്‍ട്ടിന്‍ ജോസഫ് ഒളിവില്‍ പോയിരുന്നു. ഇയാളെ തൃശൂരിലെ വനത്തിനുള്ളില്‍ നിന്ന് അതിസാഹസികമായാണ് പൊലീസ് പിടികൂടിയത്.

 

Top