സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കര്‍ശന നിയന്ത്രണം. മെഡിക്കല്‍ സേവനങ്ങളും അവശ്യസര്‍വീസുകള്‍ക്കും മാത്രമേ പ്രവര്‍ത്തനാനുമതിയുള്ളൂ. വാരാന്ത നിയന്ത്രണത്തില്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. ഈ ദിവസങ്ങളില്‍ നല്‍കിയ ഇളവുകള്‍ ഉണ്ടാകില്ല. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

അവശ്യസേവന വിഭാഗത്തില്‍പെട്ട കേന്ദ്ര സംസ്ഥാന ഓഫീസുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പറേഷന്‍, ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍

ഹോട്ടലുകളും റസ്‌റ്റോറന്റുകളും രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ. ഹോം ഡെലിവറി മാത്രം. ബേക്കറികള്‍ രാത്രി ഏഴുവരെ
ഭക്ഷ്യോല്‍പ്പന്നങ്ങള്‍, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാല്‍, മത്സ്യം, മാംസം വില്‍ക്കുന്ന കടകളും കള്ളുഷാപ്പുകളും (പാഴ്‌സല്‍ മാത്രം) രാത്രി ഏഴുവരെ
വിമാനത്താവളം, റെയില്‍വേ സ്‌റ്റേഷന്‍, ബസ്സ്‌റ്റേഷന്‍ എന്നിവിടങ്ങളിലേക്കും തിരിച്ചും വാഹനം ഉപയോഗിക്കാം. യാത്രാ രേഖകള്‍ ഉണ്ടാകണം
രോഗികളുടെ കൂട്ടിരുപ്പുകാര്‍, വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ എന്നിവര്‍ക്ക് രേഖ കാണിച്ച് യാത്ര ചെയ്യാം
കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് സര്‍വീസുകള്‍ ഉണ്ടാകില്ല. ആരോഗ്യപ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമായി പ്രത്യേക സര്‍വീസ്

Top