ഡൽഹി: എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയതിന് കാരണം രാഹുൽഗാന്ധിയുടെ അഹങ്കാരമാണെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. ഒരു പ്രത്യേക കുടുംബത്തിൽ ജനിച്ചതിനാൽ രാജ്യം ഭരിക്കുന്നത് ജന്മാവകാശമാണെന്നും രാഹുൽ കരുതുന്നതായും മന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് രാഹുൽഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്.
ഒബിസി സമുദായത്തെ അവഹേളിച്ചതിൽ കോടതി ഒരു തീരുമാനമെടുക്കുന്നു. രാഹുൽഗാന്ധി ഇന്ന് പറയുന്നത് കോടതി തെറ്റാണെന്നാണ്. രാജ്യംഭരിക്കുന്നത് ജന്മാവകാശമായാണ് രാഹുൽ കാണുന്നത്. അദ്ദേഹം അവകാശത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ചില കുടുംബങ്ങളിൽ ജനിച്ചാൽ രാജ്യം ഭരിക്കുന്നത് ജന്മാവകാശമാണെന്നാണ് രാഹുൽ കരുതുന്നത്. കോടതിക്കും പാർലമെന്റിനും അപ്പുറമാണ് രാഹുലിന്റെ ചിന്തയെന്നും മന്ത്രി പറഞ്ഞു.