കേരളത്തിലെ ലവ് ജിഹാദികളുടെ കഴുത്തു വെട്ടണമെന്ന് സാധ്വി സരസ്വതി

saraswathi

കാസര്‍കോട്: കേരളത്തിലെ ലവ് ജിഹാദികളുടെ കഴുത്തു വെട്ടണമെന്ന വിഎച്ച്പി നേതാവ് സാധ്വി സരസ്വതിയുടെ ആഹ്വാനം വിവാദമാകുന്നു. കഴിഞ്ഞ ദിവസം കാസര്‍കോട് ബദിയടുക്കയില്‍ വിഎച്ച്പി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സാധ്വി ഇക്കാര്യം പറഞ്ഞത്.

മൊബൈല്‍ ഫോണുകള്‍ക്കു വേണ്ടി ഒരു ലക്ഷം രൂപ മുടക്കുന്നവര്‍ക്ക് 1000 രൂപയ്ക്ക് ഒരു വാള്‍കൂടി വാങ്ങി തങ്ങളുടെ സഹോദരിമാര്‍ക്കു സമ്മാനിക്കണമെന്നും ലവ് ജിഹാദികളെ ഇതുപയോഗിച്ചു വേണം കൊല്ലാനെന്നും, സഹോദരിമാര്‍ക്കായി ഈ ചെറിയ ഒരു സഹായമെങ്കിലും ചെയ്തുകൂടേയെന്നും അവര്‍ ചോദിച്ചു.

കേരളത്തില്‍ മാത്രമാണു ഗോമാതാവിനെ കൊല്ലുന്നതും ബീഫ് ഫെസ്റ്റ് നടത്തുന്നതും. ഇത്തരക്കാരെ ജനമധ്യത്തില്‍ കഴുത്തറുക്കണമെന്നും അവര്‍ പറഞ്ഞു. ഇങ്ങനെയുള്ള കശാപ്പുകാര്‍ക്കു ജീവിക്കാന്‍ യോഗ്യതയില്ലെന്നും പശുവിനെ അമ്മയായല്ലേ നിങ്ങള്‍ കരുതുന്നത് ജനമധ്യത്തില്‍ അമ്മയെ അപമാനിക്കുന്നതു കണ്ടു നില്‍ക്കുമോ പശുവിനെ പൊതുസ്ഥലത്തു കൊല്ലുന്നവരെ അതേ രീതിയില്‍ കൊല്ലണമെന്നും അവര്‍ പറഞ്ഞു.

ഹിന്ദുക്കള്‍ ആയുധമെടുത്തു വിപ്ലവം നടത്തണമെന്നും എങ്കിലേ മതം മുന്നോട്ടു പോകുകയുള്ളൂവെന്നും ഭാരത് മാതാ കീ ജയ് വിളിക്കാന്‍ മടിക്കുന്നവര്‍ അയോധ്യയിലെ ക്ഷേത്രം പൂര്‍ത്തിയാകുമ്പോള്‍ ജയ് ശ്രീരാം എന്നെങ്കിലും വിളിക്കുമെന്നും ഇതിനായി നിയമസഭയില്‍ കാവിക്കൊടി പാറണമെന്നും അവര്‍ ആഹ്വാനം ചെയ്തു.

Top