tipper accident at trissur

accident

പട്ടിക്കാട്: സ്‌കൂളിലേക്ക് പോകാനായി റോഡു മുറിച്ചു കടക്കുന്നതിനിടെ ടിപ്പര്‍ ലോറിയിടിച്ച് ഏഴുവയസുകാരി മരിച്ചു. കൊമ്പഴ ചിറ്റിലപ്പിള്ളി ജയിംസ് റീന ദമ്പതികളുടെ മകളും കൊമ്പഴ സെന്റ് മേരീസ് സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയുമായ ഏയ്ഞ്ചലാണ് മരിച്ചത്.

ജയിംസിന്റെ അമ്മ കുട്ടിയെ റോഡ് മുറിച്ചു കടത്തിവിടുമ്പോള്‍ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ടിപ്പര്‍ലോറി കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ ടിപ്പര്‍ കയറിയിറങ്ങി. കുട്ടിയെ സ്‌കൂളില്‍ വിടാനെത്തിയ ജയിംസിന്റെ അമ്മയുടെ കണ്‍മുന്നില്‍ വച്ചായിരുന്നു അപകടം.

ദേശീയപാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കല്ലു കൊണ്ടുപോയിരുന്ന ലോറിയാണ് കുട്ടിയെ ഇടിച്ചത്.

വാണിയമ്പാറയില്‍ ഓട്ടോ ഡ്രൈവറാണ് ഏയ്ഞ്ചലിന്റെ പിതാവ് ജയിംസ്. റീന തൃശൂരിലെ ഒരു കടയില്‍ ജീവനക്കാരിയാണ്. ഏയ്ഞ്ചലിന്റെ സഹോദരി എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയാണ്.

അപകടത്തെ തുടര്‍ന്ന് ദേശീയപാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി ഓടുന്ന എല്ലാ വണ്ടികളും നാട്ടുകാര്‍ തടഞ്ഞിട്ടിരിക്കുകയാണ്.

Top