ചൈനയിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കൈമുതലായി ഉള്ളത് തോക്കിന്റെ ശക്തി മാത്രം: ദലൈലാമ

ചൈന: ചൈനയിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് തോക്കിന്റെ ശക്തി മാത്രമാണ് കൈമുതലായി ഉള്ളതെന്നും എന്നാല്‍ തങ്ങളുടെ കൈവശം സത്യത്തിന്റെ കരുത്താണുള്ളതെന്നും ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമ. ചൈനീസ് സര്‍ക്കാറിന് നല്‍കിയ ക്രിസ്തുമസ് സന്ദേശത്തിലായിരുന്നു ദലൈലാമ സര്‍ക്കാരിനെ കടന്നാക്രമിച്ചത്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബുദ്ധമതക്കാര്‍ ഉള്ളത് ചൈനയിലാണെന്നും ശരിയായ ബുദ്ധിസം തങ്ങളുടേതാണെന്ന് ചൈനയിലെ ബുദ്ധമതക്കാര്‍ ഇപ്പോള്‍ മനസിലാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങള്‍ക്ക് സത്യത്തിന്റെ ശക്തിയാണുള്ളത്. ചൈനയിലെ കമ്യൂണിസ്റ്റ് സര്‍ക്കാറിന് തോക്കുകളുടെ ശക്തിയും. കാലം കഴിയുമ്പോള്‍ സത്യത്തിന്റെ ശക്തിയായിരിക്കും തോക്കുകളുടെ ശക്തിയെക്കാള്‍ ദൃഢമാകുക.” അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.

”ചൈനയിലെ കമ്യൂണിസ്റ്റുകാര്‍ക്ക് തോക്കുകളുടെ ശക്തിയാണുള്ളത്. എന്നാല്‍ ടിബറ്റന്‍ ജനതയുടെ ശക്തി സത്യത്തിന്റേതാണ്. തോക്കുകളേക്കാള്‍ ശക്തി സത്യത്തിനാണെന്ന് വിശ്വസിക്കുന്നു.” ചൈനീസ് സര്‍ക്കാറിന് നല്‍കിയ ക്രിസ്തുമസ് സന്ദേശത്തിലായിരുന്നു ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമ ഈ പരാമര്‍ശം നടത്തിയത്. ”ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബുദ്ധമത വിശ്വാസികളുള്ളത് ചൈനയിലാണ്. തങ്ങളുടെ മതമാണ് ഏറ്റവും ശാസ്ത്രീയമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. എന്നാല്‍, ഞങ്ങള്‍ക്ക് സത്യത്തിന്റെ ശക്തിയാണുള്ളത്. ചൈനയിലെ കമ്യൂണിസ്റ്റ് സര്‍ക്കാറിന് തോക്കുകളുടെ ശക്തിയും. കാലം കഴിയുമ്പോള്‍ സത്യത്തിന്റെ ശക്തിയായിരിക്കും തോക്കുകളുടെ ശക്തിയെക്കാള്‍ ദൃഢമാകുക.” അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.

മനുഷ്യനെന്ന നിലയില്‍ സന്തുഷ്ടവും സമാധാനപരവും സംതൃപ്തവുമായി ജീവിക്കുമെന്ന് എല്ലാവരും പ്രതിജ്ഞയെടുക്കണം. ഹൃദയാര്‍ദ്രതയിലും കരുണയിലുമാണ് സമാധാനം നിലനില്‍ക്കുന്നത്. എല്ലാ മനുഷ്യരും ജന്മം കൊണ്ട് കരുണയുള്ളവരാണ്. എന്നാല്‍ തങ്ങള്‍ക്ക് ചുറ്റുമുള്ള ഭൗതിക വസ്തുക്കളിലാണ് മനുഷ്യര് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഭൗതിക വസ്തുക്കള്‍ ക്ഷണികങ്ങളാണ്. ഉദാഹരണത്തിന്, ഒരാള്‍ കോടീശ്വരനാണെന്ന് കരുതുക. അദ്ദേഹം മാനസികമായി ചിലപ്പോള്‍ അസന്തുഷ്ടനായിരിക്കും. സന്തോഷമെന്നത് മനസ്സിന്റെ ശാന്തിയാണെന്നും ദലൈലാമ ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു.

”ഇന്ന് ഓരോ മനുഷ്യനും മതത്തിന്റെ പേരില്‍ പരസ്പരം കൊന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ എല്ലാ മതങ്ങളും സ്‌നേഹത്തിന്റെ സന്ദേശമാണ് പ്രചരിപ്പിക്കുന്നതെന്ന വസ്തുത മനസ്സിലാക്കണം. മതേതരത്വം സൃഷ്ടിക്കാനാണ് എല്ലാ മതങ്ങളും ശ്രമിക്കേണ്ടത്.” ദലൈലാമ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബുദ്ധമത കേന്ദ്രങ്ങളില്‍ ഒന്നായ ബിഹാറിലെ ഗയ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ലാമ. ഇവിടെ 14 ദിവസത്തേക്ക് തങ്ങാനും അദ്ദേഹത്തിന് പദ്ധതിയുണ്ട്.

Top