രാജ്യത്ത് എത്തുന്ന ടിബറ്റന്‍ അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ 97 ശതമാനം കുറവ് സംഭവിച്ചെന്ന് റിപ്പോര്‍ട്ട്

ധരംശാല: ഇന്ത്യയിലേക്കെത്തുന്ന ടിബറ്റന്‍ അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായെന്ന് റിപ്പോര്‍ട്ട്. 97 ശതമാനത്തോളം ഇടിവാണ് അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ ഉണ്ടായതെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ശരാശരി 3000 പേരാണ് 2008 വരെ ഇന്ത്യയിലേക്ക് പാലായനം ചെയ്തിരുന്നത്. എന്നാല്‍ 2017-18 കാലയളവില്‍ നാമമാത്രമായ രീതിയില്‍ മാത്രമാണ് അഭയാര്‍ത്ഥികള്‍ രാജ്യത്തേക്ക് എത്തിയിട്ടുള്ളുത്.

2018 ലാണ് ഏറ്റവും കുറച്ച് പേര്‍ എത്തിയത്. 80 പേരായിരുന്നു ഇന്ത്യയില്‍ അഭയം തേടിയത്. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയടക്കമുള്ള ആദ്യ അഭയാര്‍ത്ഥി സംഘം ഇന്ത്യയില്‍ എത്തിയത് 1959 ലാണ്.പിന്നീട് പല ഘട്ടങ്ങളായി ഒരുലക്ഷത്തോളം പേരാണ് ടിബറ്റില്‍ നിന്നും ഇന്ത്യയിലേക്ക് വന്നത്.

നേപ്പാള്‍ വഴിയാണ് ടിബറ്റന്‍ ജനത ഇന്ത്യയിലേക്ക് കടന്നു വരേണ്ടത്. അടുത്തിടെയായി നേപ്പാള്‍ ചൈനയോട് ആഭിമുഖ്യം കാണിക്കുന്നതാണ് ഈ കുറവിന് കാരമം എന്നാണ് വിലയിരുത്തല്‍.

Top