മോദി ഇന്ത്യയുടെ പിതാവെന്ന് വിശേഷണം; അമേരിക്കന്‍ പ്രസിഡന്റിനെതിരെ തുഷാര്‍ ഗാന്ധി

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ത്യയുടെ പിതാവെന്ന് വിശേഷിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റിന്റെ നടപടിയെ വിമര്‍ശിച്ച് ഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി രംഗത്ത്.

പുതിയ ആളെ ഇന്ത്യയുടെ രാഷ്ട്രപിതാവായി വേണമെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ സ്വാഗതം ചെയ്യുന്നുവെന്നും അമേരിക്കയുടെ രാഷ്ട്രപിതാവ് ജോര്‍ജ്ജ് വാഷിംഗ്ടണിന്റെ സ്ഥാനത്ത് സ്വയം അവരോധിക്കുമോയെന്നും തുഷാര്‍ ചോദിക്കുന്നു.

മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനം വിപുലമായി ആഘോഷിക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനം ആത്മാര്‍ത്ഥതയില്ലാത്തതാണ്. ഗാന്ധിയുടെ തത്വങ്ങള്‍ എല്ലായിടത്തും പ്രയോഗിക്കാവുന്നതാണ്. എന്നാല്‍, എവിടെയും അത്തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കുന്നില്ല. കറന്‍സി നോട്ടുകളിലും സ്വച്ഛ് ഭാരത് അഭിയാന്‍ പോസ്റ്ററുകളിലും ഗാന്ധിയെ വെറും ചിഹ്നമാക്കി ഒതുക്കി നിര്‍ത്തുകയാണ്. എന്നാല്‍, ഗാന്ധിയുടെ ആശയങ്ങള്‍ മനസിലാക്കാനാണ് ജനം ശ്രമിക്കേണ്ടത്, അദ്ദേഹം പറഞ്ഞു.

Top