ഏക മകന്റെ വിയോഗം, ദു:ഖിതയായ 52കാരിക്ക് ഇരട്ടക്കുട്ടികള്‍; ഇനി ഒരു വീട് വേണം

Newborn

തൃശ്ശൂര്‍: ഭാഗ്യം എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. അമ്പത്തിരണ്ടാം വയസില്‍ ഇരട്ടക്കുട്ടികള്‍ക്കു ജന്‍മം നല്‍കി ഒരമ്മ. തൃശ്ശൂര്‍ തലോര്‍ സ്വദേശി ലളിതയാണ് ആ ഭാഗ്യവതി.

ഇരുപത്തിമൂന്നുകാരനായ ഏക മകന്‍ രണ്ടു വര്‍ഷം മുമ്പ് അപകടത്തില്‍ മരിച്ചതോടെ ആ വീട് തളര്‍ന്നു. പിന്നീട് ഭര്‍ത്താവ് മണിയും ലളിതയും ഏറെ ദുഖിതരായിരുന്നു. പിന്നീട് ഐ.വി.എഫ് ചികില്‍സ തേടി. തൃശൂരിലെ സ്വകാര്യ ആശുപത്രി സൗജന്യമായാണ് ലളിതയ്ക്ക് ചികില്‍സ നല്‍കിയത്. മകന്റെ വിയോഗത്തിലൂടെ തളര്‍ന്നുപോയ ആ വീട് ഇന്ന് വീണ്ടും ചിരിയുടെ ലോകത്തിലേക്ക് തിരിച്ച് വന്നു.

ഡിസംബര്‍ പതിനേഴിനായിരുന്നു ലളിത ഇരട്ടക്കുട്ടികളെ പ്രസവിച്ചത്. ഒന്നേമുക്കാല്‍ കിലോയായിരുന്നു തൂക്കം. ഓട്ടോറിക്ഷ ഡ്രൈവറാണ് ഭര്‍ത്താവ് മണി. ഇവരുടെ വീട് ചിതലരിച്ച് നശിക്കാറായി. കുഞ്ഞുമക്കളെ കൊണ്ട് ചെന്നുകേറുന്നത് കഷ്ടമാണ്. തുടര്‍ന്ന് അമ്മയേയും കുഞ്ഞുങ്ങളേയും തല്‍ക്കാലം സന്നദ്ധ സ്ഥാപനത്തിന്റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനം.

മാത്രമല്ല കുഞ്ഞുങ്ങള്‍ക്ക് പേരിട്ടു, ആരവ്, ആദവ് എന്നാണ് മക്കളുടെ പേര്. ഏകമകന്‍ മരിച്ചുപോയതിന്റെ ദുഃഖത്തിനിടെയാണ് രണ്ടു മക്കള്‍ ഇവരുടെ ജീവിതത്തിലേക്ക് എത്തുന്നത്. സന്‍മനസുള്ളവര്‍ സഹായിച്ചാല്‍ ഇവര്‍ക്ക് നല്ലൊരു വീടു ലഭിക്കുമെന്ന് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും നഴ്‌സുമാരും പറയുന്നു.

Top