പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ മാതാവടക്കം മൂന്നുപേര്‍ പിടിയില്‍

തിരുവനന്തപുരം: പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ മാതാവും, യുവാവും സഹായിയും അറസ്റ്റിലായി. പന്ത ഇടവാച്ചല്‍ സ്വദേശി അഖില്‍ദേവ്, ഇയാളുടെ സുഹൃത്ത് കാട്ടാക്കട സ്വദേശി വിനീഷ, പെണ്‍കുട്ടിയുടെ മാതാവ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കാട്ടാക്കട കോടതി റിമാന്‍ഡ് ചെയ്തു.

3 മാസം മുന്‍പ് ആണ് ട്രെയിന്‍ യാത്രയ്ക്കിടെ തമിഴ്‌നാട് സ്വദേശിനിയായ പെണ്‍കുട്ടിയുടെ മാതാവിനെ അഖില്‍ദേവ് പരിചയപ്പെടുന്നത്. ഇരുവരും ഫോണ്‍ നമ്പര്‍ കൈമാറി. തുടര്‍ന്ന് സൗഹൃദത്തിലായി. പരിചയപ്പെട്ട ശേഷം അഖില്‍ ദേവ് കൊച്ചിയിലെത്തി പെണ്‍കുട്ടിയുടെ അമ്മയുടെ പേരില്‍ ലോഡ്ജില്‍ മുറിയെടുക്കുമായിരുന്നു.

ഈ സമയത്ത് പെണ്‍കുട്ടിയെ പലവട്ടം പീഡിപ്പിച്ചു. ഇതിനുശേഷം തിരുവനന്തപുരത്തും അഖില്‍ദേവിന്റെ വീട്ടിലെത്തിച്ചും പീഡിപ്പിച്ചു. പിന്നീട് ഇവരുമായി വിനീഷയുടെ വീട്ടിലെത്തിയപ്പോള്‍ സംശയം തോന്നി രാത്രി വിനീഷയുടെ മാതാവാണ് പൊലീസിനെ വിവരമറിയിച്ചത്. പീഡനം സംബന്ധിച്ച പൊലീസ് 2 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.

Top