മൂന്ന് പതിറ്റാണ്ട്‌ മുമ്പ്; രജനി- ബച്ചന്‍ ചിത്രം നേടിയത്

യിലറിന് ശേഷം രജനി നായകനാവുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. തലൈവര്‍ 170 എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന് രജനി തിരുവന്തപുരത്തെതിയതും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ അണി നിരക്കുന്ന താര നിരയും ഇതിനോടകം വളരെ ശ്രദ്ധ ആഘര്‍ഷിച്ച ഒന്നാണ്. വിവിധ ഭാഷകളില്‍ നിന്നുള്ള താരങ്ങളും ചിത്രത്തില്‍ ഉണ്ട്.

റിതിക സിംഗിനും ദുഷറ വിജയനുമൊപ്പം റാണ ദഗുബാട്ടിയും ഫഹദ് ഫാസിലും മഞ്ജു വാര്യരും അമിതാഭ് ബച്ചനും അടക്കമുള്ളവരാണ് എത്തുന്നത്. പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധേയമാവുന്ന ഈ കാസ്റ്റിംഗിലെ കൌതുകങ്ങളിലൊന്ന് മൂന്ന് പതിറ്റാണ്ടിന് ശേഷം ബിഗ് സ്‌ക്രീനില്‍ ഒരുമിച്ചെത്തുന്ന രജനി- ബച്ചന്‍ കോമ്പിനേഷന്‍ ആണ്. അന്ധ കാനൂണ്‍, ഗെരഫ്താര്‍ തുടങ്ങിയ ചിത്രങ്ങളിലൊക്കെ അവര്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും അതില്‍ ഹം എന്ന ചിത്രമാണ് അക്കൂട്ടത്തിലെ ബിഗസ്റ്റ് ഹിറ്റ്.

1991ല്‍ മുകുള്‍ എസ് അനന്ദിന്റെ സംവിധാനത്തില്‍ല്‍ റിലീസ് ചെയ്യപ്പെട്ട ചിത്രത്തില്‍ ഗോവിന്ദയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ആക്ഷന്‍ ക്രൈം വിഭാഗത്തില്‍ പെടുന്ന ചിത്രം ബോളിവുഡില്‍ ആ വര്‍ഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമായിരുന്നു ഹം. 16.8 കോടിയാണ് ചിത്രം നേടിയ ലൈഫ് ടൈം കളക്ഷന്‍. 32 വര്‍ഷം മുന്‍പുള്ള കണക്കാണ് ഇതെന്ന് ഓര്‍ക്കണം. സഞ്ജയ് ദത്ത്, സല്‍മാന്‍ ഖാന്‍, മാധുരി ദീക്ഷിത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സാജന്‍ മാത്രമാണ് ആ വര്‍ഷത്തെ കളക്ഷനില്‍ ഹം എന്ന ചിത്രത്തേക്കാള്‍ മുന്നിലെത്തിയത്. 18 കോടിയോളമാണ് ഈ ചിത്രം നേടിയിരുന്നത്.എന്നാല്‍ തലൈവര്‍ 170 ല്‍ അമിതാഭ് ബച്ചന്‍ അതിഥിതാരമാണോ എന്നത് വ്യക്തമല്ല. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത് ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം നല്‍കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്.

Top