ക്ഷേത്രത്തിൽ സ്ത്രീയുൾപ്പെടെ മൂന്ന്പേരുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ

dead body

അനന്തപുർ: സ്ത്രീയുൾപ്പെടെ മൂന്ന്പേരുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ ക്ഷേത്രത്തിൽ കണ്ടെത്തി. ആന്ധ്രപ്രദേശിലെ അനന്തപുർ ജില്ലയിലെ കോർത്തിക്കോട്ട ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് സംഭവം. നരബലിയുടെ ഭാഗമാണ് കൊലപാതകങ്ങൾ എന്നാണ് റിപ്പോർട്ടുകൾ.

കോർത്തിക്കോട്ട ഗ്രാമത്തിലെ ക്ഷേത്രത്തിനുള്ളിൽ തിങ്കളാഴ്ച രാവിലെ ദർശനത്തിനെത്തിയ ഭക്തരാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ക്ഷേത്രത്തിലെ പൂജാരി ശിവരമണി റെഡ്ഡി(70), സഹോദരി കെ.കമലമ്മ (75), സത്യലക്ഷ്മിയമ്മ(70) എന്നിവരെയാണ് കഴുത്തറത്ത് കൊലപ്പെടുത്തിയത്. ക്ഷേത്രത്തിന്റെ ഉൾവശത്ത് രക്തം തളിച്ചിട്ടുണ്ട്. നരബലിയാകാം എന്നാണ് സംശയം.

എന്നാൽ നിധിവേട്ടക്കാരാണ് കൊലപാതകങ്ങൾക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. ശിവരാമണിയും കൊല്ലപ്പെട്ട മറ്റു രണ്ട് സ്ത്രീകളും ക്ഷേത്രത്തിൽ തന്നെയാണ് കിടന്നുറങ്ങാറ്. മൂവരെയും കൊലപ്പെടുത്തിയ ശേഷം നിധിവേട്ടക്കാർ രക്തംതളിച്ചതാകാമെന്നാണ് പോലീസ് കരുതുന്നത്. കൊലപാതക കേസ് രജിസ്റ്റർ ചെയ്ത പോലീസ് സംഭവത്തിൽ ഉൾപ്പെട്ടവർക്കായിഅന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top