three dead bodies found at home

murder

തിരുവനന്തപുരം: നന്തന്‍കോട്ട് വീടിനുളളില്‍ ദമ്പതികളടക്കം നാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.

മൂന്നു മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒരു മൃതദേഹം വെട്ടിനുറുക്കിയ നിലയിലുമാണ്. റിട്ട ആര്‍എംഒ ഡോ. ജീന്‍ പത്മ, ഭര്‍ത്താവ് റിട്ട പ്രഫസര്‍ രാജതങ്കം, ദമ്പദികളുടെ മകള്‍ കാരളിന്‍, ബന്ധുവായ സ്ത്രീ ലളിത എന്നിവരാണ് മരിച്ചത്. ചൈനയില്‍ എംബിബിഎസ് പഠിക്കുന്ന മകള്‍ ഏതാനും ദിവസം മുന്‍പാണ് നാട്ടില്‍ എത്തിയത്.

രണ്ടു ദിവസത്തിലധികം പഴക്കമുള്ളവയാണ് മൃതദേഹങ്ങള്‍. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ ആണ് ഇക്കാര്യം വ്യക്തമായത്. കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം.

ഇവരുടെ ഒപ്പമുണ്ടായിരുന്ന മകന്‍ കേദലിനു വേണ്ടി പൊലീസ് തിരച്ചില്‍ തുടങ്ങി. ഓസ്‌ട്രേലിയയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ സിഇഒ ആയ കേദല്‍ അവധിക്ക് നാട്ടില്‍ വന്നതാണ്. സംഭവശേഷം കേദല്‍ ഒളിവില്‍ പോയി എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇയാള്‍ പുലര്‍ച്ചെ രണ്ടു മണിക്ക് തമ്പാനൂരില്‍ നിന്നു രക്ഷപ്പെട്ടുവെന്ന സൂചനയാണ് ലഭിക്കുന്നത്. തിരച്ചില്‍ ശക്തമാക്കി.

എന്ത് സംഭവമാണ് ഇത്തരമൊരു കാര്യത്തിലേക്ക് നയിച്ചതെന്ന് സൂചനയില്ല.പല ദിവസങ്ങളായാണ് കൊല നടന്നതെന്ന് സൂചന. പുലര്‍ച്ചെ ഒരു മണിയോടെ ഡോക്ടറുടെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിച്ചത്. ഇതേ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്

Top