മുളന്തുരുത്തിയില്‍ യുവാവിനെ കൊന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

എറണാകുളം: മുളന്തുരുത്തിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ചോറ്റാനിക്കര സ്വദേശികളായ ശരത്, മിഥുന്‍, അതുല്‍ എന്നിവരാണ് അറസ്റ്റിലായത്. ലഹരി മാഫിയകള്‍ തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം നടന്നത്. ഇച്ചിരവയലില്‍ ജോജിയാണ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലെത്തിയ മൂന്നംഗ സംഘം ജോജിയെ വെട്ടുകയായിരുന്നു. ജോജിയുടെ കഴുത്തിനും നെഞ്ചിനുമാണ് വെട്ടേറ്റത്.

ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ജോജി മരിച്ചത്. ആക്രമണം തടയുന്നതിനിടെ പിതാവ് മത്തായിക്കും വെട്ടേറ്റു. കാലിന് ഗുരുതര പരുക്കേറ്റ മത്തായിയെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി. കൃത്യത്തിന് ശേഷം ഒരു ബൈക്കും വടിവാളുകളും ഉപേക്ഷിച്ചാണ് പ്രതികള്‍ രക്ഷപ്പെട്ടത്.

 

Top