കൊച്ചി: കൊച്ചിയില്‍ ഫ്ലാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍. പ്രതി മാര്‍ട്ടിന്‍ ജോസഫിന് തൃശ്ശൂരില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരാണ് പിടിയിലായത്. ഇവരുടെ വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ദിവസങ്ങളോളം മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നും പ്രതി തന്റെ നഗ്‌ന ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നും കണ്ണൂര്‍ സ്വദേശിയായ യുവതി പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേര്‍ പിടിയിലായത്. പരാതിക്കാരിയായ യുവതിയും മാര്‍ട്ടിനും ഒരു വര്‍ഷത്തോളമായി കൊച്ചിയില്‍ ഒരുമിച്ച് കഴിയുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
മാര്‍ട്ടിന്‍ മാര്‍ക്കറ്റിങ് രംഗത്തും യുവതി മോഡലിങ് മേഖലയിലും ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടയില്‍ ഇരുവരും സാമ്പത്തിക ഇടപാടിന്റെ പേരില്‍ തെറ്റി. തുടര്‍ന്നാണ് പരാതിക്ക് കാരണമായ സംഭവങ്ങള്‍ ഉണ്ടായെതെന്നാണ് പൊലീസ് പറയുന്നത്.