Three arrested in Bulandshahr gangrape case

arrest

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ 14 വയസുകാരിയേയും അമ്മയേയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും കൊള്ളയടിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു.

മുഖ്യപ്രതി സലീം ബവാരിയ അടക്കമുള്ളവരാണ് പൊലീസ് പിടിയിലായത്.

അഞ്ചു പേരടങ്ങുന്ന സംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് ബലാത്സംഗത്തിന് ഇരയായ സ്ത്രീകള്‍ മൊഴി നല്‍കിയിരുന്നു. ഇവരില്‍ മൂന്നുപേരാണ് അറസ്റ്റിലായത്.

കഴിഞ്ഞ 29ന് ഡല്‍ഹി കാണ്‍പുര്‍ ദേശീയ പാതയില്‍ വച്ചാണ് സംഭവം നടന്നത്. ഉത്തരപ്രദേശിലെ ഷാജഹാന്‍പൂരിലേക്ക് പോയ ആറംഗ കുടുംബത്തെ റോഡില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു.

കേസ് അന്വേഷണം സി ബി ഐക്ക് വിടുന്നതിനെക്കുറിച്ച് അലഹബാദ് ഹൈക്കോടതി സര്‍ക്കാരിനോട് അഭിപ്രായം തേടിയിരുന്നു. സംഭവത്തിന് പിന്നില്‍ പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയാണെന്ന ഉത്തര്‍പ്രദേശ് മന്ത്രി അസം ഖാന്റെ പ്രസ്താവന വിവാദമായിരുന്നു.

Top