തൂത്തുക്കുടി വെടിവെപ്പ്: കലക്ടറെയും എസ്.പിയെയും സ്ഥലംമാറ്റി

തൂത്തുക്കുടി: തൂത്തുകുടിയിലെ പൊലീസ് അക്രമത്തില്‍ ജില്ലാ അധികാരികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി. ജില്ലാ കലക്ടര്‍ ജില്ലാ പൊലീസ് സൂപ്രണ്ടിനെയും തമിഴ്‌നാട് സര്‍ക്കാര്‍ സ്ഥലം മാറ്റി. കലക്ടര്‍ എന്‍. വെങ്കിടേഷിനെയും എസ്.പി തിരു പി. മഹേന്ദ്രനെയുമാണ് സ്ഥലംമാറ്റിയത്. പുതിയ കലക്ടറായി സന്ദീപ് നന്തൂരിയെയും എസ്.പിയായി മുരളി റാംബയെയും സര്‍ക്കാര്‍ നിയമിച്ചു.

സ്റ്റെര്‍ലൈറ്റ് ചെമ്പു ശുദ്ധീകരണ ശാലക്ക് എതിരായ സമരത്തിനു നേരെ നടന്ന വെടിവയ്പ്പില്‍ ഇതിനകം തന്നെ 12 പേര്‍ തമിഴകത്ത് വെടിയേറ്റ് മരിച്ചിട്ടുണ്ട്. ഇന്നും സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ജനങ്ങളും പൊലീസും ഏറ്റുമുട്ടല്‍ തുടരുകയാണ്. സംഭവത്തില്‍ ഒട്ടേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതില്‍ തൂത്തുക്കുടി എസ്.പി മഹീന്ദ്രനും ഉള്‍പ്പെടുന്നു അണ്ണാ നഗറിലും പ്രതിഷേധക്കാര്‍ പൊലീസിനെ ആക്രമിച്ചു. നിരവധി പൊലീസ് വാഹനങ്ങള്‍ അഗ്നിക്കിരയാക്കി.

Top