കര്‍ഷകതൊഴിലാളികളുടെ കരുത്തു കേരളം കാണാന്‍ പോകുകയാണെന്ന് തോമസ് ഐസക്ക്‌

thomas-issac

ആലപ്പുഴ: പ്രളത്തിനുശേഷമുള്ള പുനരധിവാസ ദൗത്യത്തില്‍ കുട്ടനാട്ടിലെ കര്‍ഷകതൊഴിലാളികളുടെ കരുത്തു കേരളം കാണാന്‍ പോകുകയാണെന്ന് മന്ത്രി തോമസ് ഐസക്ക്.

അറുപതിനായിരം കുട്ടനാട്ടുകാരെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ അണിനിരത്താന്‍ ആണ് ശ്രമിക്കുന്നതെന്നും, രണ്ടു മൂന്നു ദിവസങ്ങള്‍ കൊണ്ടവര്‍ കുട്ടനാട് ആവാസ യോഗ്യമാക്കുമെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഓപ്പറേഷന്‍ റീഹാബിലിട്ടെഷന്‍ ആലപ്പുഴയുടെ തയ്യാറെടുപ്പ് ചിട്ടയായി പുരോഗമിക്കുകയാണ്.നാളെ കാലത്ത് പഞ്ചായത്ത് അടിസ്ഥാനത്തില്‍ പ്രളയഗ്രാമസഭകള്‍ ചേരും. അറുപതിനായിരം കുട്ടനാട്ടുകാരെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ അണിനിരത്താന്‍ ആണ് ശ്രമിക്കുന്നത് . രക്ഷാ ദൌത്യത്തില്‍ മത്സ്യതൊഴിലാളികളുടെ കരുത്തും അര്‍പ്പണബോധവും ആണ് കണ്ടതെങ്കില്‍ ഈ പുനരധിവാസ ദൗത്യത്തില്‍ കുട്ടനാട്ടിലെ കര്‍ഷകതൊഴിലാളികളുടെ കരുത്തു കേരളം കാണാന്‍ പോകുകയാണ് . രണ്ടു മൂന്നു ദിവസങ്ങള്‍ കൊണ്ടവര്‍ കുട്ടനാട് ആവാസ യോഗ്യമാക്കും

ഇതിനോടൊപ്പം ആലപ്പുഴ ജില്ലയിലെ മറ്റു ഭാഗങ്ങളില്‍ നിന്ന് പരമാവധി ആളുകളെ പങ്കാളിയാക്കുന്നതിന് സി പി ഐ എം പോലുള്ള പ്രസ്ഥാനങ്ങള്‍ സജീവമായി രംഗത്തുണ്ട് . മറ്റു സംഘടനകളും ഇതിനു മുന്‍കൈ എടുക്കും എന്ന് കരുതട്ടെ. ഇവര്‍ക്കൊക്കെ കുട്ടനാടും പരിസരവും ഒക്കെ സമാന്യം പരിചിതമാണ് . അതുകൊണ്ട് എന്റെ വേവലാതി ആലപ്പുഴയ്ക്ക് പുറത്തു നിന്ന് വരുന്നവരെ കുറിച്ചാണ് . ഇപ്പോള്‍ തന്നെ വോളന്ടീയര്‍ രജിസ്‌ട്രേഷന്‍ രണ്ടയിരത്തിനടുത്ത് ആയി. സംഘടനകളില്‍ നിന്നും ഒരാളെ രജിസ്ടര്‍ ചെയ്യുന്നുള്ളൂവെങ്കിലും പലരും സംഘമായിട്ടാണ് വരാന്‍ തീരുമാനിച്ചിരിക്കുന്നത് . തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറും നാന്നൂറ് പേരും ഒരുമിച്ചാണ് എത്തുന്നത് . കയര്‍ഫെഡ് ജീവനക്കാര്‍ നൂറ്റമ്പത് പേര്‍ , ഇങ്ങനെ പല സ്ഥാപനങ്ങളും സംഘടനകളും സന്നദ്ധത അറിയിച്ചു കൊണ്ടിരിക്കുകയാണ് . കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞത് പോലെ 27നു രാത്രി വരുന്നവര്‍ക്ക് പരിമിതമായ താമസ സൗകര്യങ്ങളെ ഏര്‍പ്പെടുത്താന്‍ ആവൂ . സ്‌കൂളുകളിലും കോളേജുകളിലും മറ്റും ക്യാമ്പുകള്‍ നടക്കുന്നത് കൊണ്ടാണ് ഇത് , എന്നാലും എല്ലാവര്‍ക്കും ഡോര്‍മെട്രി സൌകര്യങ്ങള്‍ എങ്കിലും നല്‍കാന്‍ പരിശ്രമം നടക്കുന്നു . വരുന്നവര്‍ സ്വന്തം കുടിവെള്ള കുപ്പി കൊണ്ട് വരുന്നത് നന്നാവും. ഗ്ലൌസ് തരാം. പക്ഷെ പാദരക്ഷകള്‍ സ്വയം കരുതണം . വന്നാല്‍ വൈകുന്നേരം എലിപ്പനിക്കുള്ള ഗുളിക കഴിക്കാന്‍ മറക്കരുത് . പണിയായുധങ്ങള്‍ ഇവിടെ തന്നെ ഏര്‍പ്പാട് ചെയ്യാം . പക്ഷെ ആര്‍ക്കെങ്കിലും ഡീസലില്‍ പ്രവര്‍ത്തിക്കുന്ന ഹൈ പ്രഷര്‍ പമ്പ് കൊണ്ട് വരാന്‍ പറ്റുമെങ്കില്‍ അത് വളരെ പ്രയോജന പ്രദമാകും . പുറത്ത് നിന്ന് വരുന്നവര്‍ കലക്ട്രെട്ടില്‍ വരുക, അവിടെ നിന്ന് എങ്ങോട്ടെയ്ക്ക് ആണ് പോകേണ്ടത് എന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കാം

ഇതിനായിട്ടു പ്രത്യകം കാള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട് . എന്താവശ്യത്തിനും ഈ നമ്പരുകളില്‍ ബന്ധപ്പെടുക .
മുഹസിന്‍ -8129410413
സന്ദീപ് – 9544229757
അമല്‍ – 9533737172
ജോബിന്‍ – 8089317761

വരൂ മൂന്നു ദിവസം കൊണ്ട് കുട്ടനാട് വൃത്തിയാക്കി കളയാം . കേരളത്തിന്റെ കരുത്ത് എന്തെന്ന് അര്‍ണ്ണബുമാരെ പഠിപ്പിക്കാം.

നാളെ രാവിലെ 9 മണിക്ക് ശേഷം കലക്ട്രെട്ടിലെ ഈ നമ്പരുകളിലും വിവരങ്ങള്‍ അറിയാം
0477 2230096
0477 2230160
0477 2236831

Top