നിലയ്ക്കല്‍ അന്നദാന അഴിമതി; മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടി നടപടി

ശബരിമല: നിലയ്ക്കല്‍ അന്നദാന അഴിമതിയില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടി നടപടി. ശബരിമലയിലെ രണ്ട് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്കെതിരെയും ഒരു ജൂനിയര്‍ സൂപ്രണ്ടിനുമെതിരെ നടപടി സ്വീകരിക്കാനാണ് തിരുവിതാംകൂര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചത്. നിലയ്ക്കല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന ജയപ്രകാശിനെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു.

കോടികളുടെ ക്രമക്കേടാണ് നിലയ്ക്കല്‍ അന്നദാന കരാറില്‍ നടന്നതെന്ന്്‌വിജിലന്‍സ് കണ്ടെത്തിയത്. കരാറുകാരന് ബോര്‍ഡ് കൊടുക്കേണ്ടിയിരുന്നത് 30 ലക്ഷം രൂപയായിരുന്നു. എന്നാല്‍ കരാറുകാരനെ സ്വാധീനിച്ച് ഒന്നര കോടി എഴുതി എടുക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. കരാറുകാരന്‍ വഴങ്ങാതെ വന്നതോടെ മറ്റ് ചില സ്ഥാപനങ്ങളുടെ പേരില്‍ ഉദ്യോഗസ്ഥര്‍ ചെക്കുകള്‍ മാറിയെടുത്തുവെന്നും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി.

നിലയ്ക്കല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന ജയപ്രകാശ്, ശബരിമലയിലെ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരായ രാജേന്ദ്രപ്രസാദ്, സുധീഷ് കുമാര്‍ , ജൂനിയര്‍ സൂപ്രണ്ട് വാസുദേവന്‍നമ്പൂതിരി എന്നിവരെ പ്രതിചേര്‍ത്ത് വിജിലന്‍സ് കേസെടുത്തു

 

Top